കാഞ്ഞങ്ങാട്: മലയാള
സാഹിത്യത്തിലെ നവാഗത പ്രതിഭകള്‍ക്ക് പ്രോത്സാഹനമായി നൽകപ്പെടുന്ന സാരഥി
സാഹിത്യപുരസ്കാരത്തിനു ഈ വര്‍ഷം അര്‍ഹനായത് ലക്ഷദ്വീപിലെ സ്കൂള്‍
വിദ്യാർത്ഥി അമിനിദ്വീപുനിവാസിയായ പതിനൊന്നാം ക്ലാസുകാരന് ലുക്മാനുല്‍
ഹക്കീമിനാണു ഈ ചരിത്രനേട്ടം. 2013 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച 'മരതകം'
എന്ന കവിതാസമാഹാരമാണു സ്പെഷ്യൽ ജൂറി അവാർഡിനു ലുക്മാനെ അര്‍ഹനാക്കിയത്.
കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന് ഹാളില്‍ , പ്രൗഢഗംഭീരമായ സദസ്സില്‍
വച്ച് സുപ്രസിദ്ധസാഹിത്യകാരന്‍ പ്രൊഫസര്‍ മേലത്ത് ചന്ദ്രശേഖരനില്‍
നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയപ്പോള്‍ അത് ലക്ഷദ്വീപിലെ
മലയാളസാഹിത്യരംഗത്തിനു തന്നെ അഭിമാനനിമിഷമായി മാറി. അമിനിദ്വീപില്‍
ഫിഷറീസ് ഇന്‍സ്പെക്റ്ററായിരുന്ന സൈദ് കോയയുടെയും ഉമ്മത്തമീമിന്റെയും
മകനാണു ലുക്മാനുല്‍ ഹക്കീം. മിനിക്കോയ് ജവഹര്‍ നവോദയ വിദ്യാലയത്തിലെ +1
സയന്‍സ് വിദ്യാര്‍ഥി. ഏക സഹോദരി ലുബൈബ അമിനിയില്‍ എട്ടാം ക്ലാസ്
വിദ്യാര്‍ത്ഥിനി .

His father worked as a fisheries teacher
ReplyDelete