കൊച്ചി: ലക്ഷദ്വീപില്‍ നിന്ന് കൊപ്ര സംഭരിക്കാന്‍ കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ശരത് പവാര്‍ നാഫെഡിന് നിര്‍ദ്ദേശം നല്‍കിയതായി എന്‍സി.പി. സ്റ്റേറ്റ് ജനറല്‍ സെക്രടറി ടി.വി അബ്ദുല്‍റസാക്ക് പത്ര സമ്മേളനത്തില്‍പറഞ്ഞു. കൊപ്ര സംഭരണത്തെ തുടർന്ന് ഉണ്ടാകുന്ന നഷ്ടത്തില്‍ 15 ശതമാനം മാത്രമേ കേന്ത്ര ധനകാര്യ മന്ത്രാലയം വഹിക്കു എന്നും ബാക്കി മുഴുവന്‍ നാഫെഡ് തന്നെ വഹിക്കണം എന്നുമുള്ള തര്‍ക്കത്തെ തുടര്‍ന്ന് കൊപ്ര സംഭരണം മുടങ്ങിക്കിടക്കുകയായിരുന്നു.
ദ്വീപുകാരന്‍റെ മുഖ്യ വരുമാനമായ കൊപ്ര എല്ലാ ദ്വീപിലും കര്‍ഷകര്‍ അവരവരുടെ വീടുകളില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. എന്‍സി.പി. ലക്ഷദ്വീപ് നേതാക്കള്‍ശരത് പവാറുമായി നടത്തിയ ചര്‍ച്ചയെ തുടന്നാണ് കൊപ്ര സംഭരണം പുനരാരംഭിക്കാന്‍ നാഫെഡ്‌നു നിര്‍ദ്ദേശം നല്കിയത് എന്ന് അബ്ദുല്‍ റസാക്ക് പറഞ്ഞു. 90 ശതമാനം ദ്വീപ്കാരും കൊപ്ര സംഭരണത്തില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് വര്‍ഷകാലത്തേക്കുള്ള അവശ്യ സാധനങ്ങൾ വീടുകളിൽ കരുതുന്നത്. പത്ര സമ്മേളനത്തിൽ എൻ.സി.പി. യൂത്ത് നേതാക്കളായ പടിപ്പുര ഫൈസൽ, പാട്ടകൽ ലിയവുദ്ധീൻ എന്നിവര്‍ പങ്കെടുത്തു
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.