പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

Showing posts with label എഡിറ്റോറിയല്‍. Show all posts
Showing posts with label എഡിറ്റോറിയല്‍. Show all posts

മീനുകള്‍ സുലഭം- പക്ഷെ പിടിക്കാന്‍ തയ്യാറല്ല (Editorial)

ലക്ഷദ്വീപില്‍ അടുത്ത കുറേ വര്‍ഷങ്ങളായി ചൂര മത്സ്യത്തിന്റെ ലഭ്യത വളരെ കുറഞ്ഞിരുന്നു. ഇത് കാരണം മത്സ്യത്തൊഴിലാളികള്‍ ഏറെ ബുദ്ധിമുട്ടിലാവുകയും അഗത്തി പോലുള്ള ദ്വീപുകളില്‍ തൊഴിലാളികള്‍ അവരുടെ ബോട്ട് വരെ ഉപേക്ഷിക്കുകയും ചെയ്തതായി കാണാം. എന്നാല്‍ ഇപ്പോള്‍ ബിത്ര ഉള്‍പ്പടെയുള്ള ദ്വീപുകളില്‍ മീന്‍ പിടിക്കാന്‍ പോയ ചെത്ത്ലാത്ത്, കില്‍ത്താന്‍, കടമത്ത്, അഗത്തി ദ്വീപുകാര്‍ക്ക് ദുരവസ്ഥയാണ്. കാരണം മാസ് ചൂരക്കായി പോയവരെ തേടിയെത്തിയത് മഞ്ഞച്ചൂര. ചാള കൊടുക്കേണ്ട താമസം ഇവ ഓടിയടുക്കകയാണ്. എന്നാല്‍ ബോട്ട്കാര്‍ ഇത് പിടിക്കാന്‍ ധൈര്യപ്പെടുന്നില്ല. കാരണം ഈ മഞ്ഞച്ചൂര പിടിച്ചാല്‍ നാട്ടുകാര്‍ക്ക് കച്ചവടം നടത്താനല്ലാതെ മാസുണ്ടാക്കാന്‍ സാധിക്കുന്നില്ല. കച്ചവടം നടത്താനും ധൈര്യത്തില്‍ കൊണ്ട് പോകാന്‍ സാധിക്കുന്നില്ല. കി.ലോയിന് 100 രൂപ യായിട്ടും വാങ്ങാന്‍ ആളെ കിട്ടാത്ത അവസ്ഥ.ഇത് ഡീസല്‍ ചിലവിനുള്ള പൈസ പോലും തികയുന്നില്ല എന്നതാണ് വാസ്ഥവം. ഈ അടുത്തിടെ അഗത്തിയില്‍ നിന്നുള്ള ഒരു ബോട്ട് ചൂരയുമായി കില്‍ത്താനിലും ചെത്ത്ലാത്തിലും വന്ന് വില്‍പന നടത്തി.
എന്നാല്‍ നമ്മുടെ കടലില്‍ നിന്ന് ലഭിക്കുന്നത് ഏറ്റവും വലുപ്പമുള്ള മഞ്ഞച്ചൂരയാണ്. ഇതിനുപുറമെ നീണ്ട വാലന്‍ ചൂര, ഉരുണ്ട ചൂര, വലിയ കണ്ണുള്ള ചൂര (സ്കിപ് ജാക്, ബിഗ് ഐ) തുടങ്ങി മുന്തിയ 12 ഇനം ചൂരകളുടെ ആവാസകേന്ദ്രമാണ് അറബിക്കടല്‍. ഇതില്‍ ലോക മാര്‍ക്കറ്റില്‍ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ഒന്നാണ് മഞ്ഞച്ചൂര. എറണാകുളത്തെ മാര്‍ക്കറ്റില്‍ ഇതിന് കിലോയ്ക്ക് 200 രൂപയുടെ മുകളിലാണ് വില. എന്നാല്‍ വിദേശ മാര്‍ക്കറ്റില്‍ ഈ ചൂരയ്ക്ക് കിലോയിക്ക് ഏറ്റവും കൂടിയത് 800 ഡോളറാണ് വില. മനസ്സിലാവാത്തവര്‍ക്ക് 50,000 ഇന്ത്യന്‍ രൂപ !!!!(സംശയമുള്ളവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിക്കീപീഡിയാ നോക്കിക്കോളു)
ദ്വീപിലെ സര്‍ക്കാരും ഭരിക്കുന്ന പാര്‍ട്ടിയും പ്രതിപക്ഷുവും മറ്റ് പാര്‍ട്ടിക്കാരും ഈ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാന്‍ തയ്യാറാവാത്തതെന്താണ്?. ഇവര്‍ പിടിക്കുന്ന മഞ്ഞച്ചൂര നേരിട്ട് വാങ്ങിക്കാനുള്ള ഒരു ഫ്ലോട്ടിങ്ങ് മൊബൈല്‍ സംവിധാനം ഉണ്ടായിരുന്നെങ്കില്‍ ഇവര്‍ക്ക് എത്ര ആശ്വാസമായേനെ.

വേണം നമുക്കും സ്വന്തമായ വിദ്യാഭ്യാസം


ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ നാലാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കില്‍ത്താന്‍ ദ്വീപില്‍ സംഘടിപ്പിച്ച കീളാവാ കൂട്ടം,സാംസ്കാരിക സെമിനാര്‍, തുടങ്ങിയ പരിപാടികളില്‍ പങ്കെടുത്തവര്‍ പലരും ലക്ഷദ്വീപിലെ ഇന്നത്തെ തലമുറക്ക് ദ്വീപിനെപ്പറ്റി ഒന്നും തന്നെ അറിഞ്ഞുകൂടാ എന്ന ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. പഴയ തലമുറയില്‍പ്പെട്ടവരുടെ അനുഭവങ്ങള്‍ ഇന്നത്തെ തലമുറക്ക് അറിയില്ലല്ലോ. നമ്മുടെ വിദ്യാഭ്യാസം പുതിയതലമുറയെ ഒരുപാടു കാര്യങ്ങള്‍ പഠിപ്പിച്ചു. ഗണിതവും,ശാസ്ത്രവും,സാഹിത്യവും,ആഗോള ചരിത്രവും എന്നുവേണ്ടാ സകലതും.പക്ഷേ ദ്വീപിനെക്കുറിച്ച് മാത്രം ഒന്നും പഠിപ്പിച്ചില്ല.
ദ്വീപിനെക്കുറിച്ച് പഠിക്കാതെ നാം എന്തു പഠിച്ചിട്ടും കാര്യമില്ല. നമുക്ക് നമ്മുടേതായ സ്വന്തം വിദ്യാഭ്യാസം ഉണ്ടാകേണ്ടതുണ്ട്. പാഠ പുസ്തകങ്ങളും,സിലബസ്സും,വിദ്യാഭ്യാസ ബോര്‍ഡും ഉണ്ടാകേണ്ടതുണ്ട്. അവയില്‍ ദ്വീപിന്റെ ചരിത്രവും സംസ്കാരവും പരിസ്ഥിതിയും ഭൂപ്രകൃതിയും ഭാഷയും കലയും സാഹിത്യവും സാമൂഹ്യ ജീവിതവും തൊഴിലും എല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കേണ്ടതാണ്.
ദ്വീപില്‍ ജനവാസം ആരംഭിച്ചിട്ടു നൂറ്റാണ്ടുകളായി.ഇവിടത്തെ ജനങ്ങള്‍ക്ക് മാര്‍ഗം കാട്ടിയ ഒരുപാട് മഹാവ്യക്തികള്‍ ഇവിടെ ജീവിച്ച് മരിച്ചു.അവരുടെ സംഭാവനകളൊന്നും തന്നെ ഇന്നത്തെ തലമുറക്ക് അറിയില്ല .അവരെ പറ്റിയെല്ലാം ഇവിടെ പഠിപ്പിക്കേണ്ടതുണ്ട് .ദ്വീപില്‍ ഇസ്ലാം മതം പ്രചരിപ്പിച്ച ഹസ്രത്ത് ഉബൈദുല്ല(റ) ,ആദ്ധ്യാത്മിക മാര്‍ഗം പ്രചരിപ്പിച്ച ശൈഖു മുഹമ്മദ് ഖാസിം വലിയുല്ലാഹി(ഖ.സി) ,ആത്മീയതയും സാഹിത്യവും ഒരുപോലെ കൈകാര്യം ചെയ്ത അഹ്മദ് നഖ്ഷബന്ധി(ഖ.സി),..മുത്തുകോയ തങ്ങള്‍(ഖ.സി) ,പുറാടം കുന്നിക്കോയ തങ്ങള്‍(ഖ.സി).
ലക്ഷദ്വീപ് ചരിത്രം ആദ്യമായി മലയാളത്തില്‍ രചിച്ച പി .. കോയക്കിടാവുകോയ മാസ്റ്റര്‍ ,ദ്വീപിന്റെ സാമൂഹ്യ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിച്ച പി ..പൂകോയ ,ആധുനിക ലക്ഷദ്വീപിന്റെ ശില്‍പ്പിയായ പി .എം .സയീദ് സാഹിബ് ,ദ്വീപ് രാഷ്ട്രീയത്തിന് ജീവന്‍ നല്കിയ മഹാന്‍ ഡോക്ടര്‍ കെ.കെ.മുഹമ്മദ്കോയ ,തുടങ്ങിയ മഹാന്മാരെക്കുറിച്ച് പഠിക്കാതെ നമുക്കെങ്ങിനെ ദ്വീപുകരനെന്ന് പറയുവാന്‍ സാധിക്കും.
ദ്വീപിനെക്കുറിച്ച് പഠിക്കാതെ നമുക്കെന്തു വികസനം കൈവരിക്കാന്‍ പറ്റും .ലക്ഷദ്വീപ് കടലിനെക്കുറിച്ച് പഠിക്കാതെ എത്രകപ്പല്‍ വാങ്ങിയിട്ടും കാര്യമില്ല .യാത്രക്കാരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാതെ ഏതു പ്രോഗ്രാം ഇട്ടാലും അത് ഗുണം ചെയ്യില്ല.ഇവിടെ വികസന പരിപാടികള്‍ ആസൂത്രണം ചെയ്യും മുമ്പ് ദ്വീപിന്റെ സാഹചര്യങ്ങള്‍ പഠിക്കണം. എന്നിട്ടുവേണം പദ്ധതികള്‍ നടപ്പിലാക്കുവാന്‍. എല്ലാം ആരംഭിക്കേണ്ടത് വിദ്യാഭ്യാസ പരിഷ്ക്കാരത്തിലൂടെയാവണം. അതിനുവേണ്ടിയാവണം നമ്മളോരോരുത്തരുടെയും പരിശ്രമം .
                                                                        -കെ .ബാഹിര്‍, കില്‍ത്താന്‍
          മുന്‍ ലക്ഷദ്വീപ് സാഹിത്യപ്രവര്‍ത്തക സംഘം സെക്രട്ടറി 

LDCL ധൂര്‍ത്തിന്‍റെ പര്യായമോ? അന്വേഷണ പരമ്പര - 2

സ്വന്തം ആവശ്യങ്ങള്‍ക്ക് പൊതുഖജനാവില്‍ കൈയിട്ട് വാരുന്നതില്‍ LDCL'ക്കു A+ ഗ്രേഡ് നല്‍കാം. ഭാരതം സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകേറാന്‍ കൈകാലിട്ടടിക്കുമ്പോള്‍ ഞങ്ങള്‍ ഭാരതീയരല്ലല്ലോ എന്ന ഭാവത്തിലാണ് LDCL. തങ്ങള്‍ നഷ്ടത്തിലാണ് എന്ന്‍ നാഴികയ്ക്ക് 40 വട്ടം പ്രസ്താവന നടത്തുന്നവര്‍ക്ക് "കൈയിട്ട് വാരല്‍" പരിപാടികള്‍ നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. തലപ്പത്ത് ഇരിക്കുന്നവര്‍ മുതല്‍ താഴെക്കിടയിലുള്ളവര്‍ വരെ ഈ അഴിമതിയുടെ ചങ്ങല കണ്ണികളെന്ന് പറയുമ്പോള്‍ നാട്ടില്‍ നീതി ന്യായം കേവലം മരീചിക മാത്രം.
 
അറിയാതെ പോകുമായിരുന്ന ചില ധൂര്‍ത്തിന്‍റെ കഥകള്‍ ദ്വീപ് ഡയറി വായനക്കാര്‍ക്ക് സമര്‍പ്പിക്കട്ടെ? 


LDCL'ന് താഴെ വങ്കരയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും കപ്പല്‍ തൊഴിലാളികള്‍ക്കും താമസ സൌകര്യമൊരുക്കാന്‍ വേണ്ടി ഒരു ഗസ്റ്റ് ഹൌസ് നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള രൂപ രേഖ ബോഡ് മെമ്പറ്മാരുടെ മുമ്പില്‍ കമ്പനി സെക്രട്ടറി ചെറിനീത, ഡെപ്യൂട്ടി മാനേജര്‍ ഫോര്‍ അക്കൌണ്ട്സ് എസ്.എന്‍.ആര്‍. നായിക് എന്നിവരുടെ നേതൃത്വത്തില്‍ സമര്‍പ്പിക്കുകയുണ്ടായി. 25 കോടിയാണത്രെ ഈ ഗസ്റ്റ് ഹൌസിനായി പ്രതീക്ഷിക്കുന്ന ചെലവ്. എന്നാല്‍ ബോഡ് ഇവരുടെ ആവശ്യം തള്ളികളയുകയുണ്ടായി.
ദ്വീപ് ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞ് ധൂര്‍ത്തടിക്കാനുള്ള തന്ത്രമാണ് ഈ ഗസ്റ്റ് ഹൌസ് എന്ന്‍ LDCLലെ ഉദ്യോഗസ്ഥര്‍ തന്നെ ആരോപിക്കുന്നു.



LDCL നടത്തിയ മറ്റൊരു വിവാദ പര്‍ച്ചേഴ്സിന്‍റെ രേഖകളും ദ്വീപ് ഡയറിക്ക് ലഭിച്ചിട്ടുണ്ട്. മിനിക്കോയി ടൂണാ ക്യാനിങ്ങ് ഫാകറ്ററിയിലേക്ക് മലേഷ്യയില്‍ നിന്നും വാങ്ങിയ ഒരു പ്രൊഡക്ഷന്‍ മെഷീനാണ് വിവാദത്തില്‍പ്പെട്ടത്. ദിവസം 10000 ടിന്‍(ക്യാന്‍) ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ മെഷീന്‍ ദ്വീപിലെ അവസ്ഥയില്‍ അനാവശ്യമെന്ന് മിനിക്കോയി ട്യൂണാ ക്യാനിങ്ങ് ഫാക്ടറി ജനറല്‍ മാനേജര്‍ വിസി പാണ്‍ഡേക്ക് അയച്ച കത്തില്‍ പറയുന്നു. മീന്‍ ലഭ്യത ദ്വീപിന്‍റെ സാഹചര്യത്തില്‍ കുറവായതിനാല്‍ നിലവില്‍ 1000 ടിന്‍ പോലും ഉല്‍പാദിപ്പിക്കാന്‍ പറ്റാത്ത  ഫാക്ടറിക്ക് എന്തിനാണ് 10000 ടിന്‍ ഉല്‍പാദിപ്പിക്കുന്ന മെഷീന്‍ എന്ന്‍ കത്തില്‍ ചോദിക്കുന്നു. ബന്ധപ്പെട്ടവരോട് ആലോചിക്കാതെ വിദേശത്തില്‍ നിന്നും ഇറക്കുമതി ചെയ്ത ഈ മെഷീന്‍ ഖജനാവിന് എത്രമാത്രം പ്രഹരമേല്‍പ്പിച്ചെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മാത്രമല്ല മേയ് 2012നു  മിനിക്കോയിയില്‍ എത്തിയ ഈ മെഷീന്‍ ഫാക്ടറിക്ക് അകത്തു പ്രവേശിപ്പിക്കണമെങ്കില്‍ ഫാക്ടറി പൊളിക്കേണ്ടി വരുമത്രെ! ഉപയോഗിക്കാതെ കുറെ കാലം വെറുതെയിട്ടാല്‍ ഇതിന്‍റെ വാറണ്ടിയും നഷ്ടമാകുമെന്ന് ക്യാനിങ്ങ് ഫാക്ടറി നറല്‍ മാനേജര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കൂടാതെ മെഷീന്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഇറക്കുമതി തീരുവയില്‍ ഇളവനുവദിക്കാന്‍ LDCL അപേക്ഷിക്കുകയും തല്‍ഫലമായി ഇളവ് നല്‍കിയ പണത്തിന്‍റെ 6 ഇരട്ടി ഉല്‍പന്നം കയറ്റുമതി ചെയ്യുക എന്ന വ്യവസ്ഥയില്‍ ഇറക്കുമതി തീരുവ കുറച്ചു കൊടുക്കുകയും ചെയ്തു. എന്നാല്‍ മെഷീന്‍ ഇനിയും ഉപയോഗമില്ലാതെ കിടക്കുയാണ്. കസ്റ്റംസുമായുള്ള കരാര്‍ ലംഘിക്കപ്പെട്ടാല്‍ കനത്ത പിഴ ബോഡ് നാല്‍കേണ്ടി വരുമെന്നത് തീര്‍ച്ചയാണ്.

ട്യൂണാ ക്യാനിങ്ങ് ഫാക്റ്ററിയില്‍ ഉല്‍പാദിപ്പിച്ച 14,480 കിലോ ഗ്രാം ട്യൂണാ ടിന്നുകള്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം വന്‍കരയില്‍ കെട്ടിക്കിടന്ന് കേടായി ഉപേക്ഷിച്ച വാര്‍ത്ത ദ്വീപ് ഡയറി പ്രസിദ്ധീകരിച്ചിരുന്നല്ലോ? ഉചിതമായ മാര്‍ക്കറ്റ് കണ്ടെത്താതെ ദീര്‍ഘകാലം കെട്ടി കിടന്ന ദ്വീപിന്‍റെ തനത് ഉല്പന്നങ്ങള്‍ ആര്‍ക്കുമില്ലാതെ നശിച്ചപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ രക്ഷിക്കുന്നതിന് വേണ്ടി ബോഡ് കണ്ടെത്തിയ കാരണം Manufacturing Defects ആത്രേ!

നമ്മുടെ "വികസന ബോഡ്" കേരള  സംസ്ഥാന വൈദ്യുതി ബോഡിന് കറന്‍റ് ഉപയോഗിച്ചതിന് മാസം അടയ്ക്കുന്നത് അരലക്ഷത്തിന് അടുത്താത്രെ!
 
ഏതായാലും ധൂര്‍ത്തിന് പരിഹാരം കാണാനും LDCL'ന്‍റെ ചെവിക്ക് പിടിക്കാനും രാഷ്ട്രീയക്കാരും യുവജന സംഘടനകളും രംഗത്തിറങ്ങുമെന്ന പ്രതീക്ഷയോടെ ഈ ലക്കം അവസാനിപ്പിക്കുന്നു.

അന്വേഷണ പരമ്പര തുടരും...

26 വര്‍ഷം പൂര്‍ത്തിയാക്കുന്ന LDCL ആര്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണ്? അന്വേഷണ പരമ്പര.

"ദ്വീപ് ഡയറി നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വെച്ചു ഒരു വിഭാഗത്തേയും പക്ഷംപിടിച്ചോ വാര്‍ത്തക്ക് വേണ്ടി വാര്‍ത്ത നിര്‍മ്മിച്ചോ വ്യക്തി ഹത്യ നടത്തിയോ മുന്നേറിയിട്ടില്ല. ഇല്ലായ്മയുടെയും നിഷ്കളങ്കതയുടേയും കടലിന്‍റെ നടുക്ക് നിത്യ ജീവിതം ഓടി തീര്‍ക്കാന്‍ വിധിക്കപ്പെട്ട നമ്മെ സുന്ദരമായ പുഞ്ചിരിയാല്‍ വഞ്ചിക്കുന്ന ഒരു സര്‍ക്കാര്‍ ഏജന്‍സിയെക്കുറിച്ച് വായനക്കാരെ ബോധവാന്‍മാരാക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു വിഭാഗത്തിന് മേല്‍ പറഞ്ഞ അപമാനം തോന്നുമെങ്കില്‍ ഞങ്ങളോടു ക്ഷമിക്കുക."

പേര് LDCL, ദ്വീപുകാര്‍ക്ക് അയിത്തം. 
ലക്ഷദ്വീപ് ഡെവലെപ്മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (LDCL) 1987'ല്‍ ലക്ഷദ്വീപിന്‍റെ സമഗ്ര വികസനത്തിനും പൊതുജനങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിനും ലക്ഷദ്വീപിന്‍റെ ഉല്‍പന്നങ്ങള്‍ക്ക് ദേശീയ-അന്താരാഷ്ട്ര വിപണിയില്‍ ഉചിതമായ സ്ഥാനം നല്‍കി നമ്മുടെ സാമ്പത്തിക ഭൂപടം പ്രശംസനീയമാകുവാനും രൂപം കൊണ്ടതാണ്. 2013'ല്‍ 26 വര്‍ഷം തികഞ്ഞ ഈ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനം ഇന്ന്‍ തികച്ചും അഴിമതിയുടേയും സ്വജനപക്ഷപാതികളുടേയും ഉല്പാദന ഫാക്ടറിയായി മാറിയിരിക്കുന്നു. ഈ സ്ഥാപനത്തിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ ലക്ഷദ്വീപിന്‍റെ സമഗ്ര വികസനം എന്ന ഒന്ന്‍ ഇല്ല എന്ന്‍ ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ മനസിലാകും. കൂടാതെ ലക്ഷദ്വീപുകാര്‍ക്ക് തൊഴിലവസരം നല്‍കാന്‍ യാതൊരു താല്‍പര്യവും ഈ സ്ഥാപനത്തിനോ അതിലെ സാരഥികള്‍ക്കോ ഇല്ല.
    കൊച്ചിയിലെ പനംപള്ളിയിലുള്ള LDCL ഓഫീസില്‍ ജോലി ചെയ്യുന്ന 35 ജീവനക്കാരില്‍ (സ്ഥിരം, കരാര്‍ ജീവനക്കാര്‍ അടക്കം) 6 പേര്‍ മാത്രമാണ് ദ്വീപുകാര്‍. അടിച്ചു തളിക്കുന്ന ജോലി ചെയ്യാന്‍ വരെ ദ്വീപുകാരെ ഒഴിവാക്കി കേരളീയരെ നിയമിച്ചിരിക്കുന്നു (നല്ലവരായ കേരള മലയാളികള്‍ ക്ഷമിക്കണം). പിന്നെ മുതിര്‍ന്ന തസ്തികകളുടെ കാര്യം പറയണോ? തെളിവുകള്‍ താഴെ.

എന്നാല്‍ ഇക്കാര്യങ്ങളൊക്കെ മറച്ചു വെച്ചു കൊണ്ട് Managing Director വി.സി. പാണ്ഡെ ലോകസഭ സെക്രട്ടറിയേറ്റിലേക്ക് അയച്ച കത്തില്‍ 100% C ഗ്രൂപ്പ് തസ്തികകളും ലക്ഷദ്വീപുകാരെ മാത്രം നിയമിച്ചിട്ടുണ്ടെന്നും A ഗ്രൂപ്പ് തസ്തികകള്‍ ഉചിതമായ റിസര്‍വേഷന്‍ നല്‍കുന്നുണ്ടെന്നും B ഗ്രൂപ്പുകളില്‍ UPSC നൊംസ് പ്രകാരം നടത്തുന്നുണ്ടെന്നും (ലക്ഷദ്വീപിലെ മറ്റു വകുപ്പുകള്‍ B ഗ്രൂപ്പുകളില്‍ 100% ദ്വീപുകാരെ നിയമിക്കുന്നുണ്ട്) എഴുതി. കൂടാതെ നിയമന വ്യവസ്ഥകള്‍ ഉണ്ടാക്കുമ്പോള്‍ ഗവര്‍മെന്‍റ് ഓഫ് ഇന്‍ഡ്യയുടെ DOPT പ്രകാരമാണെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ദ്വീപുകാര്‍ക്ക് ആര്‍ക്കും ലഭ്യമല്ലാത്ത വ്യവസ്ഥകളും കാക്കത്തൊള്ളായിരം പരിചയസമ്പത്തും ചോദിച്ച് യോഗ്യരായ ദ്വീപുകാര്‍ ഇല്ല എന്ന്‍ ഉറപ്പ് വരുത്തി ഇഷ്ടക്കാരെ തിരുകി കയറ്റും.
(ലോകസഭ സെക്രട്ടറിയേറ്റിലെ കമ്മിറ്റി ഓഫീസര്‍ ശ്രീമതി. സുനിത ശര്‍മക്ക് അയച്ച കത്തിന്‍റെ കോപ്പി താഴെ.)


4 വര്‍ഷത്തിലേറെയായി 11 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഇവയ്ക്കു യോഗ്യരായവരെ ലഭിക്കുന്നില്ലെങ്കില്‍ യോഗ്യതയില്‍ റിലാക്‍സേഷന്‍ നല്‍കി ദ്വീപുകാരെ നിയമിക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറാവുന്നില്ല.


ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ താഴെ(31/08/2013 വരെയുള്ള കണക്ക്):-
1. Manager(stores) സ്ഥിരം നിയമനം
2. Asst. Manager(ISM & Co-ordn.) സ്ഥിരം നിയമനം
3. Manager(G.A. & Co-ordn.) ഡെപ്യൂട്ടേഷന്‍
4. Legal Assistant കരാര്‍ നിയമനം
5. Stenographer cum Asst. സ്ഥിരം നിയമനം
6. Marine Superintendents സ്ഥിരം നിയമനം
7. Project Manager (Fisheries)/
Consultant Fisheries ഡെപ്യൂട്ടേഷനില്‍ ആരേയും കിട്ടുന്നില്ല എങ്കില്‍ സ്ഥിരം നിയമനം
8. Manager(CTOD)  ഡെപ്യൂട്ടേഷനില്‍ ആരേയും കിട്ടുന്നില്ല എങ്കില്‍ സ്ഥിരം നിയമനം
9. Asst. Manager(CTOD) ഡെപ്യൂട്ടേഷനില്‍ ആരേയും കിട്ടുന്നില്ല എങ്കില്‍ സ്ഥിരം നിയമനം
10. Food Technologist (Androth) കരാര്‍ നിയമനം
11. Purchase Assistant സ്ഥിരം നിയമനം

 ഇനി കോര്‍പ്പറേഷന്‍റെ ബോഡ് ഓഫ് ഡൈരക്ടേഴ്സിന്‍റെ ഘടന പരിശോധിക്കാം. വികലമായ ഘടനയാണ് ബോഡിനുള്ളത്. ബോഡിന്‍റെ ഏതെങ്കിലും പ്രവര്‍ത്തനങ്ങളില്‍ എതിര്‍പ്പുണ്ടായാല്‍ അത് ഒരു മീറ്റിങ്ങില്‍ ഉന്നയിക്കാന്‍ ഉചിതരായ ആരും തന്നെ ബോഡ് അംഗങ്ങളില്‍ ഇല്ല. ഭൂരിഭാഗം പേരും അഡ്മിനിസ്ട്രേറ്ററുടെ കീഴില്‍ ഉള്ള ഉദ്യോഗസ്ഥരാണ്. ലക്ഷദ്വീപ് MP മാത്രമാണ് പ്രോട്ടോകോളിന്‍റെ പരിധിയില്‍ നിന്ന്‍ മാറി നില്‍ക്കുന്ന ബോഡ് അംഗം.
f


അടുത്ത പോസ്റ്റ് കാണുക "LDCL ധൂര്‍ത്തിന്‍റെ പര്യായമോ?"

കലോല്‍വസ ചിന്തകള്‍ (Editorial)

മൂന്നാമത് ലക്ഷദ്വീപ് യു.ടി. ലെവല്‍ സ്കൂള്‍ കലോല്‍സവം അമിനിയില്‍ അടുത്തമാസം 7 ന് തുടങ്ങുകയാണല്ലോ. കവറത്തിയിലും ആന്ത്രോത്തുമായിരുന്നു കഴിഞ്ഞ കലോല്‍ സവത്തിന് ആത്ഥിത്യമരുളിയ നാട്ടുകാര്‍. ലക്ഷദ്വീപ് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ വളര്‍ത്താനും പ്രകടമാക്കാനും സ്കൂള്‍ കലോല്‍സവത്തിന് ഇതിനകം സാധിച്ചിട്ടുണ്ടെന്ന് തര്‍ക്കമറ്റ കാര്യമാണ്. കൂടാതെ ലക്ഷദ്വീപിലെ നാടന്‍ കലകളായ കോല്‍ക്കളി, പരിചക്കളി, ദോലിപ്പാട്ട് തുടങ്ങിയ കലകളെ പുനരുദ്ധാരണവും ഇതിലൂടെ സാധിച്ചെന്ന് എടുത്ത് പറയേണ്ട ഒന്നാണ്. ഇതിന്റേയെല്ലാം പൂര്‍ണ്ണ ക്രഡിറ്റും വിദ്യാഭ്യാസ ഡയരക്ടര്‍ ശ്രീ..ഹംസ സാറിനും വിദ്യാഭ്യാസ ഡയരക്ടറേറ്റിനും തന്നെയാണ്.
കവരത്തിയില്‍ നടന്ന കലോല്‍സവത്തില്‍ വന്ന അപാകത ഏറെക്കുറെ പരിഹരിച്ച് ആന്ത്രോത്തില്‍ കലാ മേള നടത്താന്‍ സാധിച്ചിട്ടുണ്ടെങ്കിലും അമിനിയിലൂടെ പരിഹരിക്കേണ്ടതായി ദ്വീപ് ഡയറിയുടെ ശ്രദ്ധയില്‍ പെട്ടതായ ചില കാര്യങ്ങള്‍ വായനക്കാരുമായി പങ്കുവെക്കുന്നു.
മൂന്നാമത് കലോല്‍സവം കുറ്റമറ്റ രീതിയിലും ഏറെ സെക്യൂരിട്ടിയോടും നടത്തപ്പെടുമെന്ന് പറഞ്ഞ് വിദ്യാഭ്യാസ ഡയരക്ടര്‍ ഇറക്കിയ ഉത്തരവില്‍ ഇസ്ലാമിനെ കളങ്കപ്പെടുത്തുന്ന ഒന്നും തന്നെ ഉള്‍പ്പെടുത്തില്ലെന്ന് പറഞ്ഞെങ്കിലും ഏറെ വിമര്‍ശിക്കപ്പെട്ട നാടോടി നൃത്തവും ഗ്രൂപ്പ് ഡാന്‍സും ഉള്‍പ്പെടുത്തിയത് ഒഴിവാക്കാമായിരുന്നു. പകരം ദ്വീപിന്റെ സംസ്ക്കാരം വിളിച്ചോതുന്ന രീതിയില്‍ നാടോടി നൃത്തം പ്രോത്സാഹിപ്പിക്കാം (കാറ്റ് വിളി, ആട്ടം പോലുള്ളവ). ദഫ് മുട്ട് എന്ന് ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ദ്വീപില്‍ നിലനില്‍ക്കുന്ന പരമ്പരാഗത ദഫ് റാത്തീബിന് പകരം കേരളത്തിലെ അറബനമുട്ടാണ് വിലയിരുത്തപ്പെടുന്നത്.ഇത് Youtube ദഫ് മുട്ടായി യാന്ത്രീകമാകുന്ന കാഴ്ചയാണ് കാണുന്നത്. ഇതിനെ ദ്വീപിലെ പരമ്പരാഗത റാത്തീബിലേക്ക് തിരിച്ച് കൊണ്ട് വരണം. നമ്മുടെ ദഫ് റാത്തിബ് വളരെ ഏറെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കാമല്ലോ. അതുപോലെ തന്നെയാണ് വട്ടപ്പാട്ടും. ദ്വീപുകളില്‍ പരമ്പരാഗതമായി കല്യാണ ചടങ്ങില്‍ നിടത്തിവരാറുള്ള നിരവധി കൈകൊട്ടിപ്പാട്ടുകളും പുറപ്പാടുകളും ഇന്നും നിലനില്‍ക്കുന്നുണ്ട്. എന്നിട്ടും കലോല്‍സവവേദികളില്‍ (മാന്വലിലും) കേരളാ വട്ടപ്പാട്ടുകള്‍ക്കാണ് പ്രാധാന്യം നല്‍കി കാണുന്നത്. മോണോ ആക്ട്, മിമിക്രി, സ്കിറ്റ് തുടങ്ങിയ ഇനങ്ങളില്‍ ദ്വീപ് ഭാഷയ്ക്ക് പ്രാധാന്യം നല്‍കുന്നത് നന്നായിരിക്കും.നമ്മുടെ ഭാഷയെ (ജസരി) പുച്ഛിക്കുന്നവര്‍ ദ്വീപുകളില്‍ ഉണ്ടെന്നുള്ളതില്‍ കേരളക്കാര്‍ പോലും കൗതുകത്തോടെയാണ് കാണുന്നത്. കലാ ജാഥയില്‍ നമ്മുടെ സംസ്ക്കാരം വിളിച്ചോതുന്ന വേഷ വിധാനങ്ങളാണ് ധരിക്കേണ്ടത്. ദ്വീപിലെ സംസ്ക്കാരത്തിന് നിലക്കാത്ത വേഷങ്ങള്‍ക്കും കലകള്‍ക്കും പ്രാധാന്യം നല്‍കുന്നതായാണ് കഴിഞ്ഞ കലോല്‍സവ കലാ ജാഥകള്‍ വെളിപ്പെടുത്തുന്നത്. ഇതും ജനങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
ദ്വീപിന്റെ സംസ്ക്കാരത്തിന് ഉതകുന്ന തരത്തില്‍ കലോല്‍ വസ മാന്വലില്‍ കാതലായ മാറ്റം ആവശ്യമാണ്.

മൂന്നാമത് സ്കൂള്‍ കലോല്‍ സവം കുറ്റമറ്റ രീതിയില്‍ നടത്താന്‍ ലക്ഷദ്വീപിന്റെ സാംസ്ക്കാരിക തലസ്ഥാനമായ അമിനിക്ക് കഴിയട്ടെ എന്ന് ദ്വീപ് ഡയറി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം ദ്വീപിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കിട്ടിയ അവസരം മത്സര ബുദ്ധിയോടെ സമീപിക്കണമെന്നും ,പരമാവധി ഉപയോഗപ്പെടുത്തണമെന്നും ദ്വീപ് ഡയറി പ്രത്യാശിക്കുന്നു.

വായനക്കാരുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

അവസരം തന്നാല്‍ തീര്‍ച്ചയായും മല്‍സരിക്കും : ഡോ.മുഹമ്മദ് സാദിഖ് (ഉള്ളത് പറഞ്ഞാല്‍)






ആദ്യമായി ദീര്‍ഘ കാലം ദ്വീപ് രാഷ്ട്രീയത്തില്‍ നിറഞ്ഞ് നിന്ന മര്‍ഹൂം ഡോക്ടര്‍ കെ.കെ.മുഹമ്മദ് കോയാന്റെ മകനും എന്‍.സി.പി.നാഷണല്‍ സെക്രട്ടറിയുമായ ഡോക്ടര്‍ മുഹമ്മദ് സാദിഖുമായി നടത്തിയ അഭിമുഖം നിങ്ങളുടെ വായനക്കായി.(നിങ്ങളുടെ അഭിപ്രായം കമ്മെന്റിലൂടേയും മെയില്‍ വഴിയും ഫേസ്ബുക്ക് വഴിയും ഞങ്ങളെ അറിയിക്കാം)
ദ്വീപ്ഡയറി പ്രതിനിധി:  ലോകസഭാ തിരഞ്ഞെടുപ്പിന്റെ അലയൊലികള്‍ കേള്‍ക്കാന്‍ തുടങ്ങുന്ന ഒരു സമയമാണിത്. മത്സര രംഗത്തേക്ക് പല പേരുകളും ഉയര്‍ന്ന് വരാന്‍ തുടങ്ങിരിക്കുന്നു. ഡോക്ടര്‍ സാദിഖ് മല്‍സര രംഗത്ത് ഉണ്ടാവുമോ?
 ഡോക്ടര്‍ സാദിഖ്: ഞാനൊരു പാര്‍ട്ടിയുടെ നാഷണല്‍ സെക്രട്ടറിയാണ്. അതിലുപരി ഡോക്ടര്‍ ബമ്പന്റെ മകനെന്നുള്ള നിലക്കും രാഷ്ട്രീയത്തിലും പൊതു പ്രവര്‍ത്തത്തിലും ഞാനുണ്ടായിരുന്നു. കുറേക്കാലം വ്യക്തിപരമായ കാരണങ്ങളാല്‍ ഞാന്‍ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്നിരുന്നു. കവരത്തിയില്‍ പാര്‍ട്ടി മീറ്റിംങ്ങ് നടക്കുന്ന അവസരത്തില്‍ പാര്‍ട്ടി പ്രസിഡന്റ് കുന്നാംഗലം ഉവ്വാ മല്‍സരിക്കുകയാണെങ്കില്‍ ഞാന്‍ സ്ഥാനാര്‍ത്ഥിത്ത്വത്തില്‍ നിന്നും പിന്‍മാറും എന്ന് പറഞ്ഞിരുന്നു. എന്റെ പേരടക്കം പല പേരുകളും ഉയര്‍ന്ന് വന്നപ്പോള്‍ ഒരു കോര്‍ കമ്മിറ്റിയെ തീരുമാം ഏല്‍പ്പിക്കുകയായിരുന്നു. ഇത് വരെ ആ കോര്‍ക്കമ്മിറ്റിയുടെ ഔദ്യോഗിക തീരുമാം വന്നിട്ടില്ല.

ദ്വീപ്ഡയറി പ്രതിനിധി: താങ്കള്‍ മല്‍സര രംഗത്തുണ്ടാകുമോ എന്നതാണ് ചോദ്യം?
ഡോക്ടര്‍ സാദിഖ് : ഡോക്ടര്‍ മമ്പന്റെ മകന്‍ എന്നുള്ള നിലക്ക് പാര്‍ട്ടി ഒരവസരം തരുകയാണെങ്കില്‍ തീര്‍ച്ചയായിട്ടും ഞാന്‍ രംഗത്തുണ്ടവും.
ദ്വീപു ഡയറി പ്രതിനിധി:  കോര്‍ക്കമ്മിറ്റി ഉണ്ടാക്കിയതിന് ശേഷം ശ്രീ.മുഹമ്മദ് ഫൈസല്‍ പലദ്വീപുകളിലും ഒന്നാം ഘട്ട പ്രചരണം എന്നുള്ള നിലക്ക് സന്ദര്‍ശിക്കുകയുണ്ടായി. അപ്പോള്‍ കമ്മിറ്റി തീരുമാം ഫൈസല്‍ക്ക് അനുകൂലമായത് കൊണ്ടല്ലെ ഇങ്ങനെ?
ഡോക്ടര്‍ സാദിഖ് : ഇപ്പോള്‍ കേന്ദ്ര നേതൃത്ത്വത്തിനു വേണ്ടി പ്രഭുല്‍ പട്ടേല്‍ ഇടപ്പെട്ട് ഇക്കാര്യത്തില്‍ സ്റേറ്റ് എക്സിക്യൂട്ടീവ് വിളിച്ച് ചേര്‍ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ആ മീറ്റിംങ്ങ് കഴിഞ്ഞാലെ എന്തെങ്കിലും പറയാന്‍ കഴിയുകയുള്ളു.
 
ദ്വീപ്ഡയറി പ്രതിനിധി: ഈ സ്റേറ്റ് എക്സിക്യൂട്ടീവില്‍ താങ്കള്‍ക്ക് വിശ്വാസമുണ്ടോ?
ഡോക്ടര്‍ സാദിഖ് : തീര്‍ച്ചയായിട്ടും ഉണ്ട്. പ്രഭുല്‍ പട്ടേല്‍ജിയെ വിളിച്ച് സംസാരിച്ചതിന് ശേഷം എല്ലാ ദ്വീപുകളിലേയും യൂണിറ്റ് പ്രസിഡന്റ്മാരേയും ഞാന്‍ വിളിച്ച് സംസാരിച്ചിട്ടുണ്ട്. ഡോക്ടര്‍ ബമ്പന്റെ മകന്‍ എന്ന നിലക്കുള്ള ഒരു പരിഗണയാണ് ഞാന്‍ ആവശ്യപ്പെടുന്നത്.

ദ്വീപ്ഡയറി പ്രതിനിധി: ഡോക്ടര്‍ ബമ്പന്റെ മകന്‍ എന്ന അനുകമ്പ ദ്വീപു രാഷ്ട്രീയത്തില്‍ സാധ്യമാവും എന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?
ഡോക്ടര്‍ സാദിഖ് : തീര്‍ച്ചയായിട്ടും ബമ്പനോട് കൂറുള്ളവരാണ് ദ്വീപു ജങ്ങള്‍.
ദ്വീപ്ഡയറി പ്രതിനിധി:  വര്‍ത്തമാന കാല രാഷ്ട്രീയത്തെ താങ്കള്‍ എങ്ങി വിലയിരുത്തുന്നു?
ഡോക്ടര്‍ സാദിഖ് : ദ്വീപുകളില്‍ ഒരു പോസിറ്റീവ് ഡവലപ്പ്മെന്റായി ഞാന്‍ കാണുന്നത് പഞ്ചായത്തിന് അധികാരം നല്‍കിയതാണ്. പക്ഷെ, ലക്ഷദ്വീപിലെ ഇന്‍ഫ്രാസ്റെക്ച്ചറിലും തൊഴില്‍ മേഖലയിലുമുള്ള പ്രശ്ങ്ങള്‍ പരിഹരിക്കാതെ എന്ത് മാറ്റം വന്നാലും അത് പുരോഗമനമായി കാണാനാവില്ല. നമുക്ക് ഇപ്പോഴും സുഖമായി യാത്ര ചെയ്യാന്‍ പറ്റുന്നില്ല. ടിക്കറ്റ് കിട്ടാതെ രോഗികളും വിദ്യാര്‍ത്ഥികളുംവരെ കുടുങ്ങി പോവുന്നു. അടിസ്ഥാ പരമായ മാറ്റങ്ങള്‍ ഡവലെപ്പ് ചെയ്യാതെ എങ്ങി പുരോഗതി ഉണ്ടെന്ന് പറയാനാവും.
 
ദ്വീപ്ഡയറി പ്രതിനിധി: ലക്ഷദ്വീപിലെ പഞ്ചായത്ത് ഭരണം എങ്ങി വിലയിരുത്തുന്നു?
ഡോക്ടര്‍ സാദിഖ് : അഡ്മിനിസ്ട്രേട്ടര്‍ പഞ്ചായത്തിന് വളരെയേറെ അധികാരങ്ങള്‍ അനുവധിച്ചിട്ടുണ്ട്. നല്ല കഴിവും ഭരണനൈപുണ്യവുമുള്ള തോക്കള്‍ ഭരണത്തില്‍ വന്നാലെ ഈ അധികാരങ്ങള്‍ ജങ്ങള്‍ക്ക് ഉപകരിക്കുകയുള്ളു.
 
ദ്വീപ്ഡയറി പ്രതിനിധി: 2009ലെ തിരഞ്ഞെടുപ്പില്‍ ഡോക്ടര്‍ പൂക്കുഞ്ഞിക്കോയയെ തോല്‍പ്പിക്കാനായി താങ്കള്‍ പല ശ്രമങ്ങളും ടത്തീട്ടുണ്ടെന്നാണ് പൊതു സംസാരം. എന്തെങ്കെലും യാതാര്‍ത്ഥ്യമുണ്ടോ?
ഡോക്ടര്‍ സാദിഖ്: ആ തിരഞ്ഞെടുപ്പില്‍ എന്റെ സ്ഥാനാര്‍ത്ഥിത്ത്വത്തിന് വേണ്ടി പാര്‍ട്ടിയില്‍ പലരും ശ്രമിച്ചിരുന്നു.പക്ഷെ, അതു നടന്നില്ല. ഡോക്ടര്‍ പൂക്കുഞ്ഞിക്കോയയെ തന്നെ തീരുമാനിച്ചു. ജയിച്ചയാളാണ് ഒരു ചാന്‍സ് കൂടി കൊടുക്കണം എന്ന് പറഞ്ഞു. ഡോക്ടറെ നിര്‍ത്തിയാല്‍ ഉണ്ടാവുന്ന ബദ്ധിമുട്ടുകള്‍ ഞാന്‍ പാര്‍ട്ടിയില്‍ പറഞ്ഞിരുന്നു. ഷെഡ്യൂള്‍ട്രൈബിന്റെ ചില പ്രശ്ങ്ങള്‍,ആന്ത്രോത്ത് വെടിവെപ്പിലെ നഷ്ട പരിഹാരം തുടങ്ങിയ ചില കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു. നഷ്ട പരിഹാരം പാര്‍ട്ടി നേരിട്ട് കൊടുത്തു. എസ്.ടി.പ്രശ്നത്തിലും പരിഹാരമുണ്ടായി. അത് പാര്‍ലിമെന്റില്‍ എങ്ങിനെ പാസായി എന്ന് ജങ്ങള്‍ക്കറിയാം.ഞാന്‍ പറഞ്ഞ പ്രശ്ങ്ങള്‍ പരിഹരിച്ചപ്പോള്‍ ഞാന്‍ എല്ലാ ദ്വീപിലും ആത്മാര്‍ത്ഥമായി പ്രചരണം നടത്തി.മൂന്ന് തവണ ദ്വീപുകളിലെല്ലാം പോയ വ്യക്തിയാണ് ഞാന്‍. ആ കിംവദംന്തി കോണ്‍ഗ്രസ്സുകാര്‍ വിടുന്നതാവും. അതില്‍ കാര്യമില്ല.
 
ദ്വീപ്ഡയറി പ്രതിനിധി:  പാര്‍ട്ടിയില്‍ ഒതുക്കാന്‍ പറ്റുന്ന ഒരു വ്യക്തിയാണ് ഡോക്ടര്‍ സാദിഖ് എന്ന് പൊതുവെ ഒരു വിലയിരുത്തല്‍ ഉണ്ട്. എന്താണ് യാതാര്‍ത്ഥ്യം?
ഡോക്ടര്‍ സാദിഖ് : അങ്ങനെ ഞാനും കേട്ടിട്ടുണ്ട്. അങ്ങ അധികാരങ്ങളില്‍ വീഴുന്ന ആളാണെങ്കില്‍  2004 ലും 2009 ലും എനിക്ക് മല്‍സരിക്കാമായിരുന്നു. പല പാര്‍ട്ടിക്കാരും എന്നെ സമീപിച്ചിട്ടുണ്ട്. ഇപ്പോഴും ജതാദളളും മറ്റു പാര്‍ട്ടിക്കാരും എന്നെ വീട്ടില്‍ വന്ന് കണ്ടിട്ടുണ്ട്. പക്ഷെ അതിന് ഞാനൊരു നിലപാട് എടുത്തിട്ടില്ല. പാര്‍ട്ടി എന്നെ നിര്‍ത്താതിരിക്കുമ്പോള്‍ ഒരു റിബലായി രംഗത്ത് വന്ന് പാര്‍ട്ടിയെ തോല്‍പ്പിച്ച് കളയും എന്ന ചിന്താഗതിക്കാരല്ല ഞാന്‍.

ദ്വീപ്ഡയറി പ്രതിനിധി:   ലക്ഷദ്വീപ് രാഷ്ട്രീയത്തില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകാവാന്‍ കഴിയാത്ത ഡോക്ടര്‍ സാദിഖി എങ്ങി പാര്‍ട്ടി പരിഗണിക്കും ?
ഡോക്ടര്‍ സാദിഖ് : പാര്‍ട്ടി ഡോക്ടര്‍ പൂക്കുഞ്ഞിക്കോയാ മല്‍സരിപ്പിച്ചത് ഇപ്പറയുന്നതൊന്നും നോക്കീട്ടല്ല. അതിന് മുമ്പ് ഡോക്ടര്‍ ശൈഖ്കോയാ നോമിറ്റ്ചെയ്യുമ്പോള്‍ അദ്ധേഹം കെനിയയിലായിരുന്നു. കോണ്‍ഗ്രസ്സുകാര്‍ ഹംദുള്ളാ കൊണ്ടു വന്നത് പ്രവര്‍ത്തി പരിചയം കണ്ടിട്ടല്ല. അത് കൊണ്ടു തന്നെ ജീവിതകാലം ദ്വീപു രാഷ്ട്രീയത്തിന് വേണ്ടി ജീവിച്ച ഡോക്ടര്‍ ബമ്പന്റെ മകന്‍ എന്ന പരിഗണയാണ് ഞാന്‍ ആവശ്യപ്പെടുന്നത്.
ദ്വീപ്ഡയറി പ്രതിനിധി:  ഇപ്പോള്‍ നിലവിലുള്ള എന്‍.സി.പി. നേതൃത്ത്വം താങ്കള്‍ക്കെതിരാണ് എന്നൊരു സംസാരമുണ്ട്. എന്താ താങ്കളുടെ പാര്‍ട്ടി താങ്കള്‍ക്കെതിരാണോ?
ഡോക്ടര്‍ സാദിഖ് : അത് നൂറ് ശതമാവും ശരിയല്ല. പക്ഷെ എനിക്കെതിരെയുള്ള ആളുകള്‍ അതിലുണ്ട്. 
ദ്വീപ്ഡയറി പ്രതിനിധി: ഡോക്ടര്‍ കോയാ സാഹിബും സഈദ് സാഹിബും തമ്മിലുള്ള വ്യക്തി ബന്ധമെന്തായിരുന്നു?
ഡോക്ടര്‍ സാദിഖ് : വ്യക്തി പരമായിട്ട് അവര്‍ തമ്മില്‍ ഒരു പ്രശ്ന മുണ്ടായിരുന്നില്ല. ചെറുപ്പത്തിലെ അവര്‍ സുഹൃത്തുക്കളായിരുന്നു. ഞാന്‍ ജനിച്ച സമയത്ത് ആദ്യത്തെ ഗിഫ്റ്റ് കൊണ്ട് വന്നത് സഈദ് സാഹിബാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.
    പിന്നെ ബമ്പന്‍ മരിച്ച സമയത്ത് രണ്ട് മൂന്ന് വ്യക്തികളില്‍ നിന്നാണ് ഡെല്‍ഹിയില്‍ എനിക്ക് സഹായം കിട്ടിയത്. ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ഓഫീസിലെ അനില്‍ ഹെഗ്ഡെ ഫ്ളൈറ്റ് ടിക്കറ്റൊക്കെ ഏര്‍പ്പാടാക്കി. നിതീഷ് കുമാറാണ് ബാപ്പയെ ഹോസ്പ്പിറ്റലില്‍ കൊണ്ട് പോവാനുമൊക്കെ ഏര്‍പ്പാടുകല്‍ ചെയ്തു തന്നത്.
    അന്ന് രാത്രി സഈദ് സാഹിബ് ഹോസ്പ്പിറ്റലില്‍ വരുകയും രാത്രി മുഴുവന്‍ കൂടെയിരിക്കുകയും ചെയ്തു. കുളിപ്പിക്കാനുള്ള ആളുകളെ കൊണ്ട് വന്നതും അദ്ദേഹമായിരുന്നു. അദ്ദേഹം ഞങ്ങളുടെ കൂടെ കല്‍പ്പേനിവരെ വന്നു. അന്ന് ഡെല്‍ഹിയിലുണ്ടായിരുന്ന ഒരുപാടാളുകള്‍ എന്നെ സഹായിച്ചിട്ടുണ്ട്.
 
ദ്വീപ്ഡയറി പ്രതിനിധി:സിറ്റിംങ്ങ് എം.പി.ഹംദുള്ളാ സഈദിനെ താങ്കള്‍ എങ്ങി വിലയിരുത്തുന്നു?
ഡോക്ടര്‍ സാദിഖ് : ലക്ഷദ്വീപിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുന്ന വ്യക്തിയാണദ്ദേഹം. സോണിയാ ഗാന്ധിയുടെ കുടുംബവുമായി വളരെ അടുപ്പമുള്ളയാളാണെന്നാണ് കേട്ടത്. ഇന്ന് സോണിയാ ഗാന്ധിയും കുടുംബവും വിചാരിച്ചാല്‍ ഇന്ത്യയില്‍ തന്നെ എത്രയോ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ഇപ്പോഴുള്ളതിക്കൊള്‍ എത്രയോ കാര്യങ്ങള്‍ അദ്ദേഹത്തിന് ചെയ്യാമായിരുന്നു.

ദ്വീപ്ഡയറി പ്രതിനിധി:  കല്‍പ്പേനി സ്വദേശിയായത് കൊണ്ടാണ് താങ്കളുടെ സ്ഥാനാര്‍ത്ഥിത്ത്വം തടയപ്പെടുന്നതെന്ന് ഒരു സംസാരമുണ്ട്.?
ഡോക്ടര്‍ സാദിഖ് : അത് തീര്‍ത്തും ശരിയല്ലാത്ത ഒരു പ്രചരണമാണ്. പ്രാദേശിക വികാരം വളര്‍ത്താന്‍ ശ്രമിക്കുന്നവരുടെ ആ വാദം ദ്വീപ് ജങ്ങള്‍ തള്ളികളയുക തന്നെ ചെയ്യും. ഞാനൊരു ദ്വീപുകാരാണെന്ന് പറയാനാഗ്രഹിക്കുന്ന വ്യക്തിയാണ്.
 
ദ്വീപ്ഡയറി പ്രതിനിധി: എന്‍.സി.പി.യില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന ഒരു പേരാണല്ലോ പടിപ്പുര മുഹമ്മദ് ഫൈസലിന്റേത്.ഫൈസലി എങ്ങി വിലയിരുത്തുന്നു?
ഡോക്ടര്‍ സാദിഖ് : ഫൈസല്‍ എന്റെ സഹോദരാണ്. ഉവ്വായും ബമ്പും അങ്ങനെ തന്നെയായിരുന്നു.

ദ്വീപ്ഡയറി പ്രതിനിധി: താങ്കളുടെ എല്ലാ കാര്യത്തിലും ദ്വീപു ഡയറി എല്ലാവിധ ആശംസകളും നേരുന്നു. ഇനിയും നല്ല പൊതു പ്രവര്‍കനായി ജീവിക്കാന്‍ റബ്ബ് തൌഫീഖ് ല്‍കട്ടേ.
ഡോക്ടര്‍ സാദിഖ് : ആമീന്‍.ദ്വീപ് ഡയറിക്കും ദ്വീപ് ജങ്ങള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.

ദ്വീപ് രാഷ്ട്രീയം പുതിയ വഴിത്തിരിവിലേക്ക്



ലോകസഭാ തിരഞ്ഞെടുപ്പിന്റെ ആരവം മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങിയതോടെ ദ്വീപു രാഷ്ട്രീയത്തിനും ചൂട് പിടിച്ച് തുടങ്ങി. രാഷ്ട്രീയ കക്ഷികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയങ്ങളും പ്രചരണ തന്ത്രങ്ങളും മെനയാനുള്ള കൂടിയാലോചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു. ദ്വീപിലെ പ്രമുഖ ദ്വീപുകളിലൊന്നായ ആന്ത്രോത്തില്‍ നിന്ന് 3 സ്ഥാനാര്‍ത്ഥികള്‍ മത്സരത്തിരിക്കുമ്പോള്‍ ഇലക്ഷന്‍ വീറും വാശിയും വരുമെന്ന് ഉറപ്പിക്കാം.
    ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി നിലവില്‍ ലക്ഷദ്വീപ് എം.പി.അഡ്വ.ഹംദുള്ളാ സഈദ് തന്നെയായിരിക്കും എന്നതില്‍ തര്‍ക്കമില്ല. എന്‍.സി.പി സ്ഥാനാര്‍ത്ഥിയെയും ഏറെക്കുറെ ഉറപ്പിക്കാം. ആന്തോത്ത് ദ്വീപുകാരനായ ശ്രീ. പടിപ്പുര മുഹമ്മദ് ഫൈസലായിരിക്കാനാണ് ഏറെ സാധ്യത. ദ്വീപില്‍ പുതുതായി രൂപീകരിച്ച സമാജ് വാദി പാര്‍ട്ടി തങ്ങളുടെ ശക്തി തെളിയിക്കാന്‍ ആന്ത്രോത്ത് സ്വദേശിയായ ശ്രീ.കോമളം കോയയെ രാഷ്ട്രീയ ഗോദയിലേക്ക് ഇറക്കാന്‍ തീരുമാനിച്ച് കഴിഞ്ഞു. സി.പി.എം സ്ഥാനാര്‍ത്ഥിയായി മിനിക്കോയി സ്വദേശി ഡോ.മുനീര്‍ രംഗത്ത് വരാനുള്ള തീരുമാത്തിലേക്ക് എത്തീട്ടുണ്ടെന്നാണ് വിശ്വസീയമായ റിപ്പോര്‍ട്ട്. സി.പി.ഐ.യും അവരുടെ പാര്‍ട്ടി സെക്രട്ടറി സി.ടി.നജ്മുദ്ധീനെയോ അല്ലെങ്കില്‍ മറ്റൊരു സ്ഥാനാര്‍ത്ഥി എന്ന നിലക്കും ആലോചിച്ച് തുടങ്ങീട്ടുണ്ട്. ബി.ജെ.പി തങ്ങളുടെ സ്ഥിരം സ്ഥാര്‍ത്നാഥിയായ ഡോ.മുത്ത്കോയാ തന്നെ രംഗത്തിറക്കാനുള്ള ആലോചനയിലാണ്.
    ദ്വീപു രാഷ്ട്രീയം രൂപപ്പെട്ടത് മുതലുള്ള സ്ഥിരം തിരഞ്ഞെടുപ്പ് സമവായങ്ങളും കോമ്പ്കോര്‍ക്കലുകളും ഉപേക്ഷിച്ച് പുതിയ കഴിവഴികളിലൂടെ സഞ്ചരിക്കാനുളള അടി ഒഴുക്കുകളാണ് തെളിഞ്ഞ് വരുന്നത്. സഈദ് സാഹിബും ഡോക്ടര്‍ മുഹമ്മദ്കോയ സാഹിബും നിറഞ്ഞ് നിന്ന ദ്വീപു രാഷ്ട്രീയം ഇന്ന് ന്യൂ ജനറേഷന്‍ സിനിമപോലെ പുത്തന്‍ ആശയവും വ്യക്തികളും തമ്മിലുള്ള മത്സരങ്ങളുമായി രൂപം മാറുകയാണ്.
     ഫോണില്‍ വിളിച്ചാല്‍ കിട്ടുന്നില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത് മുഖവിലക്കെടുക്കുന്നില്ല എന്നൊക്കെയുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ പരാതികള്‍ക്കിടയിലേക്കാണ് ഹംദുള്ളാ സഈദ് മത്സരത്തിനൊരുങ്ങുന്നത്. കാച്ചി ഉയര്‍ത്തിയ ഭീഷണികള്‍ക്ക് പുല്ല് വിലകല്‍പ്പിക്കാത്ത ഹംദുള്ളക്ക് ദ്വീപിലെ നിക്ഷ്പക്ഷമതികളുടെ മസ്സിന്റെ അംഗീകാരമുണ്ട്. എന്നാല്‍ വിജയം വോട്ട് രാഷ്ട്രീയമായി പരിഗണിക്കുമ്പോള്‍ കാച്ചിയുടെ ആളുകളും പണവും നിക്ഷപക്ഷമതികളുടെ മനസ്സിനെ മറികടന്ന് കൂടാതില്ല. ആന്ത്രോത്ത് ദ്വീപില്‍ നിന്ന് തന്നെ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ രംഗത്ത് വന്നാല്‍ അവിടത്തെ വോട്ട് വിഭചനത്തിന്റെ ഘടകം പ്രാദേശിക അടി ഒഴുക്കുകളായാല്‍ വിജയപ്രതീക്ഷയില്‍ മങ്ങലേറ്റുകൂടായ്കയില്ല.
        മുഹമ്മദ് ഫൈസല്‍ എന്‍.സി.പി.സ്ഥാനാര്‍ത്ഥിയായി രംഗ പ്രവേശം ചെയ്യുന്നതോടെ മത്സരത്തിന് ചൂടും ചൂരും വരും എന്ന കാര്യത്തില്‍ സംശയമില്ല. ഇടത് പക്ഷ കക്ഷികളുടെ സാന്നിദ്ധ്യം ആശയ സംവാദത്തിന് കാരണമാകും എന്നല്ലാതെ വോട്ട് വിഭജത്തില്‍ സ്വാധീനമുണ്ടാക്കാന്‍ സാധ്യത കുറവായിരിക്കും. ഈ തിരഞ്ഞെടുപ്പ് ലക്ഷദ്വീപിലെ രാഷ്ടീയ രംഗങ്ങളിലും ആശയഗതികളിലും മാറ്റം വരുത്തുമെന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് തര്‍ക്കമില്ല.

ദ്വീപ് ഡയറിയുടെ ലോകസഭാ രാഷ്ട്രീയ നിരീക്ഷണം തുടരും....

ഇന്ന് സെപ്തംബര്‍ 5 : അധ്യാപക ദിനം

സെപ്‌റ്റംബര്‍5 -അധ്യാപനത്തിന്റെ ആചാര്യനായ ഡോ.സര്‍വേപ്പള്ളി രാധാകൃഷ്‌ണന്റെ ജന്മദിനം. അധ്യാപനത്തിന്റെ മഹത്വത്തെ തിരിച്ചറിയാനും വിദ്യാര്‍ഥികളുടെ പ്രിയ ഗുരുനാഥന്മാരെ പ്രണമിക്കാനുമുള്ള സുവര്‍ണദിനം. ഭാരതീയ സംസ്‌കാരത്തിന്റെയും വിജ്‌ഞാപനത്തിന്റെയും ആഴങ്ങളിലൂടെ തീര്‍ഥയാത്ര നടത്തിയ മഹാനായ ഡോ. രാധാകൃഷ്‌ണന്റെ ജന്മദിനം അധ്യാപകദിനമായി 1962 മുതല്‍ ഭാരതമൊട്ടാകെ ആചരിച്ചുപോരുന്നു.
    എഴുത്തുകാരന്‍, പക്വമതിയായ രാഷ്‌ട്രതന്ത്രജ്‌ഞന്‍, ഉജ്വല വാഗ്മി, എന്നീ നിലകളില്‍ പ്രശസ്തനായ ഇദ്ദേഹം 1952ല്‍ ആദ്യ ഉപരാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പടുകയും 1962ല്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായി.
ഡോ.എസ്.രാധാകൃഷ്ണന്‍ ഇന്‍ഡ്യയുടെ രാഷ്ട്രപതിയായപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ചു. അവരുടെ പ്രിയപ്പെട്ട അധ്യാപകന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ഒരു ആഘോഷമാക്കി മാറ്റാനാഗ്രഹിക്കുന്നുവെന്നും അതിന് അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. പക്ഷെ അദ്ദേഹമത് സ്നേഹപൂര്‍വ്വം നിരസിച്ചു. ഒരു വ്യക്തിയുടെ ജന്മദിനം കൊണ്ടാടുന്നതിനോട് അദ്ദേഹത്തിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. പക്ഷെ അവര്‍ വിട്ടില്ല. ഒടുവില്‍ തന്നെ സമീപിച്ചവരുടെ സ്നേഹനിര്‍ബന്ധങ്ങള്‍ക്കൊടുവില്‍ അദ്ദേഹം അവരോട് പറഞ്ഞു.
    “നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ സെപ്റ്റംബര്‍ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിനു പകരം അധ്യാപകദിനം എന്നപേരില്‍ മുഴുവന്‍ അധ്യാപകര്‍ക്കും വേണ്ടി ആഘോഷിച്ചു കൂടേ.” തന്റെ ജന്മദിനം തനിക്കു വേണ്ടി ആഘോഷിക്കുന്നതിനു പകരം രാജ്യത്തെ ഓരോ അധ്യാപകര്‍ക്കും വേണ്ടി നീക്കിവെക്കണമെന്ന് പറയാനുള്ള സന്മനസ്സ് അദ്ദേഹം കാണിച്ചു. ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഒരു പക്ഷേ അധ്യാപകര്‍ക്കു വേണ്ടി ഒരു ദിവസം ഉണ്ടായിരിക്കുമായിരുന്നില്ല.
    വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുക, അവരെ വളര്‍ത്തിക്കൊണ്ടുവരിക, പുതുമമങ്ങാതെ പഠിപ്പിക്കുക, വഴികാട്ടിയാകുക ഇതൊക്കെയാണ്‌ അധ്യാപകന്റെ വിളിയും ദൗത്യവും. അധ്യാപനം തപസ്യയായി ഏറ്റെടുത്തവര്‍ക്കേ ഈ ബാധ്യത നിറവേറ്റാന്‍ സാധിക്കൂ. സ്‌നേഹവും സഹാനുഭൂതിയുമാണ്‌ അധ്യാപകന്റെ മുഖമുദ്ര. അര്‍പ്പണബോധമുള്ള അധ്യാപകന്‌ ധാരാളം വായിക്കാനും തയാറെടുക്കുവാനും സമയം വേണമെന്നിരിക്കെ ബിസിനസു കാര്യത്തിനും രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനും സമയം കണ്ടെത്താനാവില്ല. സിലബസില്‍ മാത്രം ഒതുങ്ങുന്നതല്ല അധ്യാപനം. ആഴമേറിയ അറിവും വിശാലദര്‍ശനവും അതിന്‌ അനിവാര്യമാണ്‌.
''അധ്യാപകര്‍ സദാ പ്രകാശിച്ചുകൊണ്ടിരിക്കുന്ന വിളക്കായിരിക്കണം. കഠിനാധ്വാനിയും വിശാല മനസ്‌കനും ആയിരിക്കണം. അധ്യാപകന്‍ കെട്ടിനില്‍ക്കുന്ന ജലാശയത്തിനു പകരം ഒഴുകുന്ന ഒരരുവിയാകണം'' ഇതായിരുന്നു അധ്യാപനത്തോടുള്ള ഡോ. രാധാകൃഷ്‌ണന്റെ കാഴ്‌ചപ്പാട്‌. വിജ്‌ഞാനത്തിന്റെ പുത്തന്‍പാതകള്‍ തുറന്ന്‌ വിദ്യാര്‍ഥികളെ പ്രകാശപൂരിതമാക്കാന്‍ അധ്യാപക സമൂഹത്തിനാകട്ടെ എന്ന്‌ ഈ സുദിനത്തില്‍ നമുക്ക്‌ പ്രതിജ്‌ഞയെടുക്കാം.




എല്ലാ വായനക്കാര്‍ക്കും ദ്വീപ് ഡയറിയുടെ അധ്യാപകദിന ആശംസകള്‍                                                                   -എഡിറ്റര്‍

ഇന്ന് ഡോക്ടേഴ്സ് ഡേ- ജീവിക്കുന്ന മാതൃകയായി ഡോ. റഹ്മത് ബീഗം


ഓരോരുത്തര്‍ക്കും ഓരോ നിയോഗമുണ്ടാവും. അതിനാണ് ദൈവം അവരെ ഭൂമിയിലയക്കുന്നത്. ദ്വീപില്‍ പിറന്നു വീണ കുഞ്ഞു റഹ്മത്തിനുമുണ്ടായിരുന്ന ഒരു നിയോഗം. കടലിരമ്പം താരാട്ടുന്ന ദ്വീപിന്റെ‘ബീബി’യാവാനായിരുന്നു അവരുടെ നിയോഗം. അഞ്ചാം ക്ളാസു കഴിഞ്ഞ് പഠിക്കാനുള്ള അടങ്ങാത്ത കൊതിയുമായാണ് കരയിലേക്ക്പുറപ്പെട്ടത്. ഓര്‍മകളില്‍ ഇന്നും ഞെട്ടലുണര്‍ത്തുന്ന ഭീകര യാത്രയായിരുന്നു അത്. യാത്രക്കിടെ കാറ്റിലും കോളിലും പെട്ട് ഓടം മറിഞ്ഞു. കടലിന്റെഅടിയിലേക്ക് താണുപോയി റഹ്മത്ത്. ആ ആഴങ്ങളില്‍ നിന്നും ഒരിക്കലും തിരിച്ച് കയറാനാവില്ലെന്ന് തന്നെ ആ കുഞ്ഞു മനസ്സുറപ്പിച്ചു. പക്ഷേ എവിടുന്നോ അറിയാതെ വന്ന ഉള്‍ക്കരുത്ത് അവളെ കരയിലെത്തിച്ചു. മരണം വഴുതിമാറിപ്പോയ നിമിഷങ്ങള്‍. പേരിനെ അന്വര്‍ഥമാക്കി ഒരു ജനതയുടെ കാരുണ്യത്തുരുത്താവാനായിരുന്നു അന്ന് ആ ജീവന്‍ കടലെടുക്കാതെ തിരിച്ചു നല്‍കിയത്. ഇരമ്പുന്ന കടല്‍ത്തിരക്കു നടുവില്‍ ഒറ്റപ്പെട്ടുപോയ കുറേ ജന്‍മങ്ങള്‍ക്ക് വേണ്ടി ജീവിക്കാനായിരുന്നു അവരുടെ നിയോഗം. ആരും കൂട്ടിനില്ലാത്ത, അബലകളായ, അറിവില്ലാത്ത ഒരു ജനതക്ക് കൂട്ടാവാനും അവരുടെ കണ്ണീരൊപ്പാനും നിരവധി ജന്മങ്ങള്‍ക്ക് ആയുര്‍ബലത്തിന്‍െറ നിമിത്തമാവാനുമാണ് അന്ന് കൊച്ചു റഹ്മത്ത് മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് നീന്തിക്കയറിയത്.
മലപ്പുറം കാളികാവിലെ വലിയകത്ത് അബ്ദുല്‍ഖാദറിന്‍േറയും അഗത്തി ദ്വീപിലെ സൈലാനിയോട് ചെറിയ ബീയുടേയും മകള്‍. പെണ്‍കുട്ടികള്‍ അഞ്ചാം ക്ളാസിനപ്പുറം വിദ്യാഭ്യാസം നേടാത്ത കാലത്താണ് പഠിക്കാനുള്ള ആവേശവുമായി ഇവര്‍ കരയിലെത്തുന്നത്. പഠനത്തിലേക്ക് വഴി തെളിച്ചത് ഇക്കാക്കയും. ചോക്കാട് മാപ്പിള സ്കൂളില്‍ ആറും ഏഴും. പിന്നീട് പ്രോവിഡന്‍സ് സ്കൂള്‍, കാലിക്കറ്റ് ഗേള്‍സ് സ്കുള്‍, പ്രോവിഡന്‍സ് വിമന്‍സ് കോളജ്.
ആന്ധ്രാപ്രദേശിലെ വാറങ്കല്‍ കാക്കാത്തിയാ മെഡിക്കല്‍ കോളജില്‍ നിന്നാണ് എം.ബി.ബി.എസ് എടുത്തത്. ഡോക്ടറാകണമെന്നൊരു മോഹം ചെറുപ്പത്തിലേ മനസ്സില്‍ മുളപൊട്ടിയിരുന്നു. അഗത്തിയില്‍ വീടിനടുത്ത് താമസിച്ചിരുന്ന മേനോന്‍ ഡോക്ടറായിരുന്നു അതിന് കാരണം. എം.ബി.ബി.എസ് കഴിഞ്ഞ് ദ്വീപില്‍ കുറച്ചുകാലം ഡോക്ടറായി സേവനമനുഷ്ഠിച്ചു. പിന്നീടാണ് ഗൈനക്കോളജിയില്‍ ഡിപ്ളോമയെടുത്തത്. തന്‍െറ നാട്ടുകാരെ സേവിക്കാന്‍ വെറും എം.ബി.ബി.എസ് മതിയാവില്ലെന്ന തോന്നല്‍ ഇതിന് പ്രേരണയായി.
ജോലിയില്‍ പ്രവേശിച്ച് കുറച്ചു നാളേ ആയിരുന്നുള്ളു ആദ്യ ശസ്ത്രക്രിയ ചെയ്യുമ്പോള്‍. കടുത്ത രക്തസ്രാവവുമായാണ് ആച്ചുമ്മയെ ആശുപത്രിയില്‍ കൊണ്ടു വന്നത്. രക്തസ്രാവം തുടങ്ങിയിട്ട് മണിക്കൂറുകളായി. കുട്ടി വയറ്റില്‍ മരിച്ചു കഴിഞ്ഞിരുന്നു. പ്ളാസന്‍റ മുന്നില്‍ കിടക്കുന്ന അവസ്ഥ (പ്ളാസന്‍റ് പ്രീവിയ). ഓപറേഷന്‍ വേണം. ബീബിക്ക് ചെയ്യാനാവുന്നത് ചെയ്യണമെന്നായിരുന്നു ബന്ധുക്കളുടെ നിലപാട്. സൗകര്യങ്ങളൊന്നുമില്ല. എന്തിനേറെ വെളിച്ചം പോലുമില്ല. എല്ലാം ദൈവത്തിലര്‍പ്പിച്ച് ശസ്ത്രക്രിയ തുടങ്ങി. വെറും ടോര്‍ച്ചിന്‍െറ വെളിച്ചത്തില്‍. ദ്വീപിലെ തന്നെ ആദ്യ ശസ്ത്രക്രിയ. ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തിറങ്ങിയ ഡോക്ടറെ കാണാന്‍ നാട് മുഴുവന്‍ അവിടേക്ക് ഒഴുകിയെത്തിയിരുന്നു.
അമേനിയിലെ ബോട്ടുജെട്ടിയില്‍ നടന്ന സ്ഫോടനം ഉള്ളില്‍ ഇന്നും ഭീതിയുണര്‍ത്തുന്നു. 35 പേര്‍ക്കാണ് അന്ന് പരിക്കേറ്റത്. കണ്ണുകള്‍ പുറത്തേക്ക് തള്ളിയവര്‍, തലയോട്ടി തകര്‍ന്നവര്‍, കാലുകളിലെ മസിലുകള്‍ ചിതറിപ്പോയവര്‍. സമനില തെറ്റിയ നിമിഷങ്ങളായിരുന്നു അത്. മറ്റ് ഡോക്ടര്‍മാരൊന്നുമില്ല. മൂന്ന് ദിവസമാണ് കുഞ്ഞുമോനെയും ഭര്‍ത്താവിനേയും വീട്ടില്‍ തനിച്ചാക്കി നില്‍ക്കേണ്ടി വന്നത്. എന്നിട്ടും ഒരു നിമിഷം മനസ്സ് ആശുപത്രി വിട്ട് പോയില്ല. ഓരോ ജീവനും കാവലായി. വേദനകളില്‍ തുണയായി, വാല്‍സല്യമായി അവര്‍ അവരോടൊപ്പം നിന്നു. മൂന്നു ദിവസം ഒരു കണ്‍പോള പോലും അടക്കാതെ. നാല് മാസം പ്രായമായ മോനെ 20 ദിവസം വിട്ട് നില്‍ക്കേണ്ടി വന്ന അനുഭവവുമുണ്ട് ഡോക്ടര്‍ക്ക്. ഒരു കടല്‍ ദൂരത്തിനപ്പുറമുള്ള കുഞ്ഞുമോന്‍െറ ഓര്‍മകള്‍ മാറില്‍ വിങ്ങിയപ്പോഴും അവര്‍ തളര്‍ന്നില്ല. തിരിച്ച് പോയാലോ എന്ന് ഒരിക്കല്‍ പോലും ഓര്‍ത്തില്ല. പണക്കെട്ടുകളും വാഗ്ദാനങ്ങളുമായിരുന്നില്ല അവരെ അവിടെ പിടിച്ച് നിര്‍ത്തിയത്. തന്നെ പണത്തിനായി മാത്രം തങ്ങളുടെ പ്രതിഞ്ജയും കടമയും മറന്ന് ജീവനെ ചവിട്ടിയരച്ചു കളയുന്ന ഒരു കാലത്തെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടാവാം ഈ അനുഭവങ്ങള്‍.
തന്‍െറ എല്ലാ നേട്ടങ്ങള്‍ക്കും പിന്നിലുള്ള ശ്രമങ്ങള്‍ നല്ലപാതിയുടേതാണെന്ന് ഡോക്ടര്‍. ജീവിതത്തില്‍ എല്ലാ പ്രതിസന്ധികളിലും അദ്ദേഹം കൂടെ നിന്നു. ഭര്‍ത്താവ് പി. മുഹമ്മദ് കോയ ദ്വീപില്‍ ഡെപ്യൂട്ടി സര്‍വേയറായിരുന്നു. പിന്നെ കരുത്തായി ഉമ്മയും. പരാതികളില്ലാതെ കുഞ്ഞു മക്കളും. രണ്ടാണ്‍മക്കളായിരുന്നു. ഇളയ മകന്‍ സജ്ജാദ് ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. പൈലറ്റാകണമെന്നാതായിരുന്നു അവന്റെമോഹം. കോഴ്സിന് ചേര്‍ന്നതോടെ ഉമ്മയുടെ സാമിപ്യം അവന് വല്ലാതെ നഷ്ടമായപോലെ. ഇനി നല്‍കാനാവില്ലെന്നതു കൊണ്ടാവാം ഒരു നാള്‍ അവന് വേണ്ടി മാറ്റിവെക്കാന്‍ തോന്നിയത്. ഉമ്മയുടെ മടിയില്‍ കിടന്ന് കഥ പറഞ്ഞ്, തലോടലേറ്റ്, സ്നേഹം മുകര്‍ന്ന്, ഉമ്മ വാരിത്തന്ന ചോറുണ്ട് ആ ഒരു ദിവസം അവന്‍ ആഘോഷിച്ചു. പിച്ച വെക്കുന്ന നാള്‍ മുതല്‍ തനിക്ക് കിട്ടാതെ പോയ മുഴുവന്‍ ഇഷ്ടവും വാല്‍സല്യവും ഒരു പകലും രാവും അവന്‍ ആസ്വദിച്ചു. ഒടുക്കം യാത്ര പറഞ്ഞിറങ്ങുമ്പോ നിറ കണ്ണ് അവന്‍ കാണാതിരിക്കാന്‍ പാടു പെട്ടു. മേഘങ്ങളെ തൊട്ട് പോകുന്നതിനിടെ അവന്‍െറ ഉള്ളില്‍ ഒരുകാര്‍മേഘമെത്തരുത്. പിന്നീടവന്‍ തിരിച്ച് വന്നില്ല. പരിശീലന പറക്കലിനിടെ എരിഞ്ഞ് പോയത് ആയിരങള്‍ക്ക് പകര്‍ന്ന് നല്‍കിയ സ്നേഹച്ചിപ്പിക്കുള്ളിലെ മുത്തായിരുന്നു. റഹ്മത്ത് ബീഗമെന്ന ഉമ്മയുടെ മുത്ത്. എല്ലാ സങ്കടങ്ങലും താങ്ങായിരുന്ന ഉമ്മയും കഴിഞ്ഞ ജൂണില്‍ മരിച്ചു. പ്രിയപ്പെട്ടവരുടെ വേര്‍പാടിന്‍െറ ഓര്‍മകള്‍ അവരുടെ ശബ്ദത്തില്‍ സങ്കടം നിറച്ചു. മൂത്ത മകന്‍ ഷെഹര്‍സാദ് കവരത്തിയില്‍ ഹൈസ്കൂള്‍ അധ്യാപകനാണ്. മരുമകള്‍ നാട്ടിലും. റിട്ടേര്‍ഡായതിനു ശേഷം ഡോക്ടര്‍ മലപ്പുറം വണ്ടൂര്‍ നിംസില്‍ മൂന്ന് കൊല്ലം സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ കോഴിക്കോട് പൂനൂരിലെ ആശുപത്രിയില്‍.
പെണ്ണുങ്ങള്‍ക്ക് അറിവ് നിഷിദ്ധമെന്ന് വിശ്വസിച്ചിരുന്ന നാട്ടില്‍ നിന്നാണ് അവര്‍ ഇതെല്ലാം വെട്ടിപ്പിടിച്ചത്. അവിടെ സ്ത്രീകള്‍ക്കായി ഒത്തിരി പ്രവര്‍ത്തിച്ചു. ഇരുപത്തിനാല് മണിക്കൂറും അവര്‍ ചിന്തിച്ചത് തന്‍െറ നാട്ടിലെ എരിഞ്ഞടങ്ങിപ്പോവുന്ന സ്ത്രീ ജന്‍മങ്ങളെക്കുറിച്ചാണ്. ആയിരക്കണക്കിനാളുടെ കിനാവുകള്‍ക്ക് നിറം പകര്‍ന്നും സങ്കടങ്ങളില്‍ കൂട്ടു നിന്നും അവര്‍ തന്‍െറ ജീവിതത്തെ ആഘോഷമാക്കി. ഒരു വെളിച്ചവുമില്ലാത്ത നാട്ടില്‍ അവര്‍ വെളിച്ചമാവുകയായിരുന്നു. കഷ്ടപ്പാടുകളെ തേടി പത്മശ്രീയടക്കം അംഗീകാരങ്ങള്‍ ഒരുപാടെത്തി. 1999ലാണ് പത്മശ്രീ ലഭിച്ചത്. ജീവിതത്തിലെ അനുഭവങ്ങളെല്ലാം സ്വരുക്കൂട്ടി എഴുതിത്തുടങ്ങുന്നുണ്ടിവര്‍. സേവന പാതയില്‍ വരും തലമുറക്ക് പ്രചോദനമാവാന്‍.
പെണ്‍കരുത്തെന്നാല്‍ ആര്‍പ്പു വിളികളല്ല. പുരുഷനോടുള്ള മല്‍സരമല്ല. നിശ്ചയദാര്‍ഢ്യമാണ്. ഇഛാശക്തിയാണ്. സ്നേഹവും വാല്‍സല്യവുമാണ്. ജീവിതത്തോടും ജീവനോടുമുള്ള പ്രതിബദ്ധതയാണ്. ഫെമിനിസമെന്നും പെണ്‍കരുത്തെന്നും ആര്‍ത്ത് വിളിക്കുന്ന പുത്തന്‍ തലമുറയോടവര്‍ക്ക് പറയാനുള്ളതിതാണ്. വാക്കുകള്‍ കൊണ്ടല്ല, പ്രവൃത്തി കൊണ്ടാണ് നാം വിപ്ളവമെഴുതേണ്ടത്.
കടപ്പാട്: മാധ്യമം ഓണ്‍ലൈന്‍ (08/03/2013).

CBSE വട്ടം കറക്കുമോ??? ( എഡിറ്റോറിയല്‍)

ദ്വീപിലെ സ്കൂളുകളില്‍ CBSE (English Medium) പത്താം ക്ലാസ്സില്‍ എത്തി നില്‍ക്കുകയാണല്ലോ. രക്ഷിതാക്കളും അധ്യാപകരും ഒരേ പോലെ ആശങ്കയിലാണ്. കാരണം CBSE board പരീക്ഷ എഴുതാന്‍ പോകുന്ന ഈ കുട്ടികള്‍ പ്രാപ്തരാകുമോ എന്നത് തന്നെ???.
2003 ല്‍ നിലവന്ന CBSE യില്‍ ആദ്യം കുട്ടികളെ ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ തയ്യാറായില്ലെങ്കിലും പിന്നീട് CBSE യിലേക്ക് കുട്ടികള്‍ ചേരുന്നതിന്റെ ഒരു നീണ്ട നിര തന്നെ കാണാമായിരുന്നു. എന്തിനേറെ, തങ്ങളെ കുട്ടികള്‍ ഇംഗ്ലീഷ് മാത്രം സംസാരിച്ചാല്‍ മതിയെന്ന (ദുരാ) ആഗ്രഹം ഇല്ലാത്തവരും ഇല്ലാതില്ല. അവസാനം മലയാളം മീഡിയത്തില്‍ കുട്ടികള്‍ നന്നേ കുറഞ്ഞു.
ഈ കാലയളവില്‍ വിദ്യാര്‍ത്ഥികളെ നമ്മുടെ മലയാളം മീഡിയം പഠിപ്പിക്കുന്ന അധ്യാപകര്‍ തന്നെയായിരുന്നു പഠിപ്പിച്ചിരുന്നത്. യഥാര്‍ത്ഥത്തില്‍ CBSE Norms അനുസരിച്ച് ഈ ക്ലാസ്സുകളില്‍ പഠിപ്പിക്കേണ്ട അധ്യാപകര്‍ക്കും ക്ലാസ്സ് മുറികള്‍ക്കും സ്കൂള്‍ കെട്ടിടത്തിനും ലാബ് സൗകര്യങ്ങള്‍ക്കും പ്രത്യേകം നിബന്ധകള്‍ പാലിക്കേണ്ടതായുണ്ടായിരുന്നു. പക്ഷെ ഈ norms നമ്മുടെ സ്കൂളുകളില്‍ പാലിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടതായുണ്ട്.
ദ്വീപിലെ മെഡിക്കല്‍/ എന്‍ജീനിയര്‍ എന്‍ട്രന്‍സ് റിസല്‍ട്ടില്‍ എത്ര പേരാണ് നവോദയ, കവരത്തി, മിനിക്കോയി CBSE യില്‍ നിന്ന് ലഭിച്ചത്?.
കേരളത്തിലും മറ്റും CBSE സിലബസ് പഠിപ്പിക്കുന്ന സ്കൂളുകളിലേക്ക് LKG ക്ക് വരെ ഇന്‍റ്റര്‍വ്യൂ വെച്ച് കൊണ്ടാണ് വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നത്. കൂടാതെ ഇവിടെ പഠിക്കുന്ന കുട്ടികളില്‍ ഏറെയും ഉന്നത ഉദ്യോഗസ്ഥന്മാരുടേയോ മുതലാളിമാരുടേയോ മക്കളാണ്. ഇവര്‍ കുഞ്ഞു നാളിലെ തന്നെ ആംഗലേയ ഭാഷ സംസാരിക്കുന്നവാരെന്ന് സാരം. എന്നാല്‍ ദ്വീപുകളിലെ സാധാരണ ജനങ്ങളുടെ കുട്ടികള്‍ക്ക് ഈ സിലബസ് വീട്ടില്‍വെച്ച് പറഞ്ഞ് കൊടുക്കാന്‍ സാധിക്കുന്നില്ലെന്ന് തര്‍ക്കമറ്റ കാര്യമാണ്. അധ്യാപകരുടെ അപര്യാപ്തതയും സിലബസിന്റെ കാഠിന്യവും ഗൃഹാന്തരീക്ഷവും നമ്മുടെ കുട്ടികള്‍ക്ക് CBSE സിലബസ് ഒരു കീറാമുട്ടിയായെന്ന് പറയുന്നതില്‍ തെറ്റില്ല. ഈ നിലയില്‍ തുടരുകയാണെങ്കില്‍ ഈ സിലബസില്‍ പഠിക്കുന്ന 70 % കുട്ടികളും 10 -ാം ക്ലാസ്സില്‍ പരാജയപ്പെടാനാണ് സാധ്യത.
യഥാര്‍ത്തത്തില്‍ കേരളാ പാറ്റേണ്‍ ഇംഗ്ലീഷ് മീഡിയമായിരുന്നെങ്കില്‍ ഈ വിഷമതകള്‍ക്ക് ഏറെക്കുറെ ആശ്വാസമാകുമായിരുന്നു എന്നാണ് അധ്യാപകരുടെ അഭിപ്രായം.
കേരളാ പാറ്റേണ്‍ മലയാളം മീഡിയം എന്തായാലും താരതമ്യേന എളുപ്പമുള്ളതാണല്ലോ?. എന്നാല്‍ SSLC ക്ക് സ്റ്റേറ്റ് റിസല്‍ട്ട് 92 % എത്തുമ്പോള്‍ ലക്ഷദ്വീപിലെ റിസല്‍ട്ട് 70% മാത്രമാണ്. അതായത് പാസാകാന്‍ ഏറെ എളുപ്പമുള്ള നമ്മുടെ ഭാഷയിലുള്ള സിലബസില്‍ വിജയം ഇങ്ങനെയാണെങ്കില്‍ ഏറെ ബുദ്ധിമുട്ടുള്ള CBSE യില്‍ എത്ര റിസല്‍ട്ട് കിട്ടുമായിരുക്കുമെന്ന് കാത്തിരുന്ന് കാണാം.
ഈ അടുത്തിടെ +1 അഡ്മിഷന് സ്റ്റേറ്റ് സിലബസിന് മുന്‍തുക്കം നല്‍കാനും സീറ്റ് ശേഷിക്കുകയാണെങ്കില്‍ CBSE Board Exam എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനും ഹൈക്കോടതി ഉത്തരവുണ്ടായി. നമ്മുടെ ദ്വീപുകളില്‍ സീറ്റ് മിച്ചം വരുന്നത് കാരണം ഇതില്‍ കാര്യമായ പ്രശ്നം വരില്ലെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ CBSE 10 ല് സ്കൂള്‍ ബോര്‍ഡ് പരീക്ഷ (വാല്യുയേഷന്‍ അതാത് സ്കൂളില്‍ തന്നെ) എഴുതുകയാണെങ്കില്‍ അഡ്മിഷന്‍ കിട്ടില്ല. ദ്വീപിലെ മിനിക്കോയി നവോദയാ വിദ്യാലയത്തില്‍ കഴിഞ്ഞവര്‍ഷം മുതല്‍ പത്താം ക്ലാസ്സില്‍ സ്കൂള്‍ ബോര്‍ഡ് പരീക്ഷ നടത്തുന്നതിനാല്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് ദ്വീപിലെ +1 ല്‍ അഡ്മിഷന്‍ കൊടുക്കാന്‍ വകുപ്പില്ല.
വിദ്യാര്‍ത്ഥികളെ ട്രാന്‍സ്ഫര്‍ ചെയ്യുമ്പോളും പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. 9-ാം ക്ലാസ്സില്‍ CBSE രജിസ്ട്രേഷന്‍ നടന്നതിന് ശേഷം 10 -ാം ക്ലാസ്സ് കഴിയുന്നത് വരെ സ്കുളില്‍ നിന്ന് വിദ്യാര്‍ത്ഥിയെ ട്രാന്‍ഡസ്ഫര്‍ ചെയ്യണമെങ്കില്‍ ബോര്‍ഡിന്റെ പെര്‍മിഷന്‍ ആവശ്യമാണ്.
ഇങ്ങനെ CBSE കൊണ്ട് പ്രശനങ്ങള്‍ വരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ ഭാവിയെക്കുറിച്ച് ഓരോ രക്ഷിതാവിനും ആശങ്കയുണ്ടാകുന്നതില്‍ അതിശയമില്ല!!!.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ Commend ലൂടേയും Facebook ലൂടേയും രേഖപ്പെടുത്താം.

ദ്വീപുകാരാ ഇനിയെങ്കിലും കണ്ണ് തുറക്കൂ... (Editorial )

(ബേപ്പൂര്‍ ഓഫീസില്‍ ടിക്കറ്റിനായി പൊരിവെയിലത്ത് ക്യൂനില്‍ക്കുന്ന യാത്രക്കാര്‍)
(മാസങ്ങളോളമായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന ടിക്കറ്റ് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ്)
ഒരു ദ്വീപ് കാരനെ സംബന്ധിച്ചടുത്തോളം യാത്രാ സൗകര്യത്തെക്കാള്‍ ഏറെ ആഗ്രഹിക്കാന്‍ ഒന്നുമില്ലായിരിക്കാം. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വന്‍കരയെ ആശ്രയിക്കുന്ന ദ്വീപുകാരന് യാത്ര എന്നത് ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്ന് തന്നെയാണ്. 
75000 ല്‍ കുറഞ്ഞ ജനസംഖ്യയുള്ള ദ്വീപില്‍ ആവശ്യത്തില്‍ കൂടുതല്‍ കപ്പലുകളും വെസ്സലുകളും ഉണ്ടെന്ന് പറയുമ്പോള്‍ ആശ്ചര്യപ്പെടാനില്ല. 6 യാത്രാകപ്പലുകളും 10 ഓളം വെസ്സലുകളുമാണ് ഇവിടെ സര്‍വ്വീസ് നടത്തുന്നത്. വെക്കേഷന്‍ സമയത്ത്  MV.Kavaratti ഹോസ്പിറ്റലൈസ് ആകുന്നത് തുടര്‍ക്കഥയാകുന്നു. കൂടെ ഭാരത് സീമയും. ഇതോടെ വെക്കഷനില്‍ അനുഭവപ്പെടുന്ന ടിക്കറ്റ് പ്രശ്നം കൂടുകതന്നെയാണ് ചെയ്യുന്നത്. വെക്കേഷനില്‍ മാത്രം ഈ രണ്ട് കപ്പലുകളും സര്‍വ്വീസ് നടത്തിയിരുന്നെങ്കില്‍ ഏറെക്കുറെ ടിക്കറ്റ് പ്രശ്നത്തിന് ഒരു പരിഹാരമാകുമായിരുന്നു.
ജനം അനുഭവിക്കുന്ന ദുരിത അറിയണമെങ്കില്‍ ഉദ്യോഗസ്ഥമേലാളന്മാരും രാഷ്ട്രീയ നേതാക്കളും ഒരു ദിവസമെങ്കിലും പൊരിവെയിലത്ത് ക്യൂ നിന്ന് ടിക്കറ്റ് എടുക്കണമായിരുന്നു. പാവം ജനങ്ങള്‍ ...
ബേപ്പൂരില്‍ നിന്ന് കഴിഞ്ഞ 24 ന് പുറപ്പെട്ട 3 വെസ്സലിന് (450) ടിക്കറ്റ് വാങ്ങാനെത്തിയത് 600 ഓളം പേരായിരുന്നു. ബാക്കിവന്നവര്‍ ഉള്‍പ്പടെ 27 ന് പുറപ്പെടുന്ന ഈ വെസ്സലുകള്‍ക്കും ടിക്കറ്റെടുക്കാനെത്തിവര്‍ 500 ല്‍ കൂടുതല്‍. 
ഇതില്‍ നിന്ന് വേറെ ഒരു കാര്യം കൂടി നമുക്ക് ബോധ്യമാകുന്നു. ദ്വീപില്‍ നിന്ന് കരയിലെത്തുന്നത് കപ്പലിന്റെ കപ്പാസിറ്റിക്കധീതമായി ആളുകളാണ്. ഇതും ടിക്കറ്റ് പ്രശ്നത്തിന് പ്രധാന കാരണമാകുന്നു.
ഇനി ടിക്കറ്റ് കൗണ്ടറിലെ ഉദ്യോഗസ്ഥന്മാര്‍ ഭൂരിഭാഗവും 'പലര്‍' ക്കായി ടിക്കറ്റ് സൈവ് ചെയ്യുന്നതിനാല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥയുമുണ്ടാകുന്നു.
ഈയിടെ ടിക്കറ്റിനായി യാത്രക്കാര്‍ ദിവസങ്ങളോളം ക്യൂ നില്‍ക്കുന്നതും മറ്റും കേരളത്തിലെ പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്ത നമ്മള്‍ കണ്ടതാണ്. ചിലര്‍ ടിക്കറ്റ് വാങ്ങിച്ച് കരിഞ്ചന്തയില്‍ വില്‍ക്കുന്ന കാര്യവും പത്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 
'ടിക്കറ്റ് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് ' എന്ന നിലയില്‍ എല്ലാ ടിക്കറ്റ് കൗണ്ടറിലും സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡ് പ്രവര്‍ത്തന രഹിതമായിട്ട് മാസങ്ങളോളമായി. ഇതിന് സര്‍ക്കാര്‍ ചെലവാക്കിയത് കോടിക്കണക്കിന് രൂപയാണ്. ഇതിന്റെ AMC ക്കായി തന്നെ ലക്ഷണക്കിന് രൂപയാണ് കമ്പനിക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇതിനെതിരെ ആരും ശബ്ദ്മുയര്‍ത്തിയതായി കാണുന്നില്ല. റയില്‍വേസ്റ്റേഷനുകളില്‍ കാണുന്ന കിസോക്ക് ടച്ച് ട്ക്രീം സിസ്റ്റം പോലെയുള്ളത് ഇതിന് പകരമായി സ്ഥാപിച്ചിരുന്നെങ്കില്‍ യാത്രക്കാര്‍ ഇത് ഏറെ പ്രയോജനപ്രധമാകുമായിരുന്നു. 
പല ടിക്കറ്റ് കൗണ്ടറും പ്രൈവറ്റ് ബില്‍ഡിങ്ങിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ യാത്രക്കാര്‍ക്ക് ആവശ്യത്തിന് ഇരിക്കാനോ നില്‍ക്കാനോ ഉള്ള പ്രാഥമി സൗകര്യം പോലുമില്ല. ഫോട്ടോയില്‍ കാണുന്ന ബേപ്പൂര്‍ കൗണ്ടറില്‍ ഒരു പന്തല്‍ നിര്‍മിച്ചെങ്കിലും പൈസ നല്‍കാത്തതിനാല്‍ കമ്പനി അത് പൊളിച്ച് മാറ്റുകയായിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ജനം വെയില് കോണ്ട് ടിക്കറ്റ് വാങ്ങിക്കേണ്ട ഗതികേടും. 
ദ്വീപ് ജനമേ .... നീ ഇനിയെങ്കിലും കണ്ണ് തുറക്കുക .... പ്രതികരിക്കുക.... അവകാശത്തിനായി പോരാടുക......
(തുടരും)



പ്രതികരണത്തിന്റെ രണ്ട് വാക്കെങ്കിലും.... (Editorial)

  
കൊപ്രാ സംഭരണത്തിനുള്ള തീരുമാനം എവിടെയുമെത്താതെ നീളുക കാരണം ലക്ഷദ്വീപുകാരന്‍ കനത്ത നഷ്ടത്തിലായിരിക്കുകയാണ്. കൊപ്രാ മാത്രം ജീവന മാര്‍ഗ്ഗമായിട്ടുള്ള എത്രയോ കുടുംബങ്ങള്‍ ദ്വീപുകളിലുണ്ട്. വര്‍ഷാവര്‍ഷം ശേകരിക്കുന്ന തേങ്ങ സംഭരിച്ച് വെച്ച് വേനല്‍ക്ക് കൊപ്രായാക്കി വിറ്റ് ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ വാങ്ങിക്കുന്നവര്‍. അവരുടെ വേദന പറഞ്ഞാല്‍ ഒരു ബ്യൂറോക്രാറ്റിനും മനസ്സിലാവില്ല. മാസം മെയ് പിറക്കാന്‍ ഇനി ദിവസങ്ങളെ ബാക്കിയുള്ളു. മഴ എപ്പോള്‍ വേണമെങ്കിലും വന്നണയാം. കാറ്റും കടലും ഇളകിയാല്‍ അവന്‍ വെയിലത്ത് ആറ്റി ഉണക്കിയ അവന്റെ വാര്‍ഷിക വരുമാനം വെള്ളത്തിലാവും. അതാണ് ഇവിടത്തെ മേലാളന്മാരുടെ ആവശ്യവും. ഉദ്യോഗസ്തന്റെ ശമ്പളം മാസം ഒന്നാം തിയതി വൈകുമ്പോഴേക്കും വിരലി പിടിക്കുന്നവര്‍ എന്ത് കൊണ്ട് പാവപ്പെട്ടവന്റെ വികാരത്തിന് പുല്ല് വില നല്‍കുന്നില്ല. രാഷ്ട്രീയ നേതൃത്ത്വമാണെങ്കില്‍ ഉള്ളതും ഇല്ലാത്തതും ഒരു പോലെയാണ്. അവര്‍ക്ക് ദ്വീപുകാരന്റെ വേദനയും ദുരിതവുമല്ലാ മറിച്ച് മുഷ്ടി ചുരുട്ടി ആകാശത്തേക്കെറിയണമെന്ന ചിന്തമാത്രമേയുള്ളൂ. ഒരു കൂട്ടര്‍ കേന്ദ്ര കാര്‍ഷിക മന്ത്രിയുടെ സ്വന്തം പാര്‍ട്ടിക്കാര്‍. മറ്റേക്കൂട്ടര്‍ കേന്ദ്രം ഭരിക്കുന്ന സ്വന്തം പാര്‍ട്ടി. ആര്‍ക്കും ഇത് വരെ ഇതിന് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. ദ്വീപുകാരന്‍ നിവൃത്തിയില്ലാതെ കിട്ടിയ കാശിന് സ്വന്തം മുതല്‍ വിറ്റ് കഴിഞ്ഞാല്‍ അവകാശവാദവുമായി ഇരുക്കൂട്ടരും എത്തും. കലക്ട്ടര്‍ അദ്ദേഹം കൊപ്രാ ഫയല്‍ ഏപ്രില്‍ 28 വരെ മടക്കി അയച്ചിരിക്കുകയാണത്രെ. മെയ് പിറന്ന് മഴ വരുന്നത് വരെ ആരും കാത്തിരിക്കില്ല എന്ന് ഏത് ബുദ്ധി ശൂന്യനും മനസ്സിലാവും. അതു തന്നെയാണ് ഇവരുടെയെല്ലാം ഉദ്ദേശവും.

ലക്ഷദ്വീപ് കലാ അക്കാദമി പ്രസിഡന്റ് ഒരു ദ്വീപ്കാരനാവണം

 സ്വാതന്ത്ര്യം നേടി നാം അര നൂറ്റാണ്ട് പിന്നിട്ടിട്ടും ലക്ഷദ്വീപിലെ സാഹിത്യ പ്രവര്‍ത്തനം ഇന്നും ശൈശവാവസ്ഥയിലാണ് തുടരുന്നത്. സര്‍ഗ്ഗവാസനകളുള്ള എത്രയോ പ്രതിഭാശാലികള്‍ നമുക്കുണ്ടായിട്ടും ആ മേഘല പച്ച പിടിക്കാതെ തന്നെ കിടക്കുന്നു. ലക്ഷദ്വീപിലെ സാഹിത്യ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്ത്വം നല്‍കേണ്ട കലാഅക്കാദമി മൌനവൃതം അനുഷ്ടിക്കാന്‍ തുടങ്ങി പതിറ്റാണ്ടുകള്‍ പിന്നിട്ടു. അതിന്റെ തലപ്പത്ത് വന്നവരെല്ലാം അവരവരുടെ കാര്യങ്ങള്‍ നടത്തി കടന്ന് പോയി. അക്കാദമിയുടെ പ്രസിഡന്റ് സ്ഥാനം എന്നും അഡ്മിനിസ്ട്രേറ്ററോ മറ്റേതെങ്കിലും ഐ.എ.എസ് ഓഫീസറോ വഹിക്കുകയാണ് പതിവ്. അവര്‍ക്ക് ദ്വീപിലെ നാടന്‍ സംസ്ക്കാരത്തിന്റെ ഉയര്‍ച്ചയില്‍ ശ്രദ്ധ ചലുത്താന്‍ സമയം കിട്ടാതെ വര്‍ഷങ്ങളാണ് ദ്വീപിന് നഷ്ടമായിപോയത്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും അവിടത്തുകാരായ എഴുത്തുകരോ സാംസ്ക്കാരിക നായകരോ ആണ് അക്കാദമികളുടെ പ്രസിഡന്റാവുന്നത്. അതുപോലെ ദ്വീപിലെ പ്രായമുള്ള എഴുത്തുകാര്‍ക്ക് അതിന്റെ നേതൃസ്ഥാനം വിട്ട് കൊടുക്കുന്നതാണ് ആ മേഘലയിലുള്ള ദ്വീപിന്റെ വളര്‍ച്ചക്ക് ഗുണകരമാവുക. അപ്പോള്‍ ലക്ഷദ്വീപിലെ സാഹിത്യ സാംസ്ക്കാരിക മേഘലയിലുള്ള പുതിയ ആശയങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും യാതാര്‍ത്യത്തിലേക്ക് പുലരാനാവുക. അങ്ങനെ ഒരു മാറ്റത്തിന് ഭരണകൂടം തയ്യാറാകുന്ന പക്ഷം ദ്വീപുകാരന് ഒരിക്കലും മറക്കാനാവാത്ത പുതു ജീവനത്തിന്റെ ദിനമാവും അത്.

ഇസ്‌ലാം ശാന്തിമാര്‍ഗ്ഗം


പൊതുവില്‍ ഒരു തെററിദ്ധാരണയുണ്ട് മതാനുയായികള്‍ക്ക് ജീവിതം ആസ്വദിക്കാനവസരമില്ലെന്ന്. ദൈവത്തെയും ദൈവിക മാര്‍ഗ്ഗദര്‍ശനത്തെയും അവഗണിച്ച് ദേഹേച്ഛകള്‍ക്കനുസരിച്ച് ജീവിക്കുന്നവരാണ് ജീവിതം ആസ്വദിക്കുന്നതെന്ന്. അഥവാ ജീവിതം ആസ്വദിക്കണമെങ്കില്‍ മതനിയമങ്ങളും ചിട്ടകളും അവഗണിച്ചു ജീവിക്കണമെന്ന്. ഇതെത്രമാത്രം വസ്തുനിഷ്ഠമാണ് എന്ന് പലരും പരിശോധിക്കാന്‍ തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. മനഃശ്ശാന്തി ഈശ്വരവിശ്വാസിയായാലും മത നിഷേധിയായാലും ഏവരും ആഗ്രഹിക്കുന്നത് മനഃശ്ശാ ന്തിയാണ്. അശാന്തി ആരും ആഗ്രഹിക്കുന്നില്ല. പക്ഷേ, ശാന്തി എങ്ങനെ ലഭിക്കും? ചിന്തിക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്‍ അഭിമുഖീകരിക്കുന്ന ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം ലഭിക്കുമ്പോഴേ മനഃശ്ശാന്തി ലഭിക്കൂ. ജീവിതത്തിന്‍റെ അര്‍ഥമെന്താണ്? ലക്ഷ്യമെന്താണ്? താനെവിടെ നിന്നു വന്നു? മരണശേഷം എങ്ങോട്ടു പോകും? താനും ദൈവവുമായുള്ള ബന്ധമെന്താണ് ? താനും മററു മനുഷ്യരുമായുള്ള ബന്ധമെന്താണ്? മരണശേഷം ജീവിതമുണ്ടോ? എന്താണ് ശരി? എന്താണ് തെറ്റ്? ഇതുപോലുള്ള ചോദ്യങ്ങള്‍ ചിന്തിക്കുന്ന മനുഷ്യനെ അലട്ടുന്നു. ഇതിനു തൃപ്തികരമായ ഉത്തരം മതനിഷേധികള്‍ക്കു ലഭിക്കുന്നില്ല. ഖുര്‍ആന്‍ അംഗീകരിക്കുന്നവര്‍ക്കേ ഉത്തരം ലഭിക്കൂ. "അറിയുക ദൈവസ്മരണ കൊണ്ട് മനുഷ്യമനസ്സുകള്‍ ശാന്തമാകുന്നു” (ഖുര്‍ആന്‍). മാത്രമല്ല, ഈ ലോകത്ത് പല അനീതികളും നടക്കുന്നു. അതൊന്നും ഇവിടെ പരിഹരിക്കപ്പെടുന്നില്ല. ചിന്തിക്കുന്ന മനുഷ്യനെ അസ്വസ്ഥനാക്കാന്‍ ഇതുതന്നെ മതി. മരണാനന്തരജീവിതമുണ്ടെന്നും അവിടെ വെച്ച് ഈ ലോകത്തിലെ കര്‍മ്മങ്ങള്‍ക്ക് യോജിച്ച പ്രതിഫലം (സ്വര്‍ഗ്ഗവും, നരകവും) ലഭിക്കുമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. അതു നമുക്ക് ആശ്വാസം നല്കുന്നു. ഇത്തരം മതാധ്യാപനങ്ങളുടെ അഭാവത്തില്‍ ജീവിതം ഒരു വിഡ്ഢി പറഞ്ഞ കടങ്കഥയായി മാറുന്നു. ഞാന്‍ ജനിച്ചുപോയതില്‍ ദുഃഖിക്കുന്നു എന്നായിരിക്കും പലരുടേയും പ്രതികരണം. 

        മദ്യവും മദിരാക്ഷിയും മുസ്‌ലിമും അമുസ്‌ലിമും തമ്മില്‍ ഭൗതിക സുഖാനുഭവങ്ങളിലുള്ള പ്രധാന വ്യത്യാസം മുസ്‌ലിംകള്‍ മദ്യപിക്കുകയും വ്യഭിചരിക്കുകയുമില്ല എന്നതാണ്. അതുകൊണ്ടവര്‍ക്ക് ജീവിതം ആസ്വദിക്കാന്‍ കഴിയുന്നില്ല എന്നാണ് മദ്യപാനികളും വ്യഭിചാരികളും കരുതുന്നത്. എന്നാല്‍ അവരെ അസ്വസ്ഥതയും ഇച്ഛാഭംഗവും നിരാശയുമാണ് കാത്തിരിക്കുന്നത് എന്നവര്‍ മനസ്സിലാക്കുന്നില്ല. മനഃസുഖം കിട്ടാനാണ് മദ്യപാനം തുടങ്ങുന്നതെന്നാണ് വെയ്പ്. എന്നാല്‍ കുറച്ചുകഴിഞ്ഞാല്‍ മദ്യം ലഭിച്ചില്ലെങ്കില്‍ മനസ്സമാധാനമില്ലാത്ത അവസ്ഥ വരുന്നു. മനസ്സമാധാനം കിട്ടണമെങ്കില്‍ മദ്യം കഴിക്കണമെന്ന അവസ്ഥയാണ് അടുത്തഘട്ടം. നാഡികളും ശരീരവും തളരുന്നു. ഉത്തേജനവും ഉന്മേഷവും ലഭിക്കണമെങ്കില്‍ മദ്യം അകത്തുചെല്ലണമെന്ന അവസ്ഥയാണ് പിന്നീടുണ്ടാകുന്നത്. അല്ലാത്തപ്പോഴെല്ലാം അലസതയും അസ്വസ്ഥതയും അനുഭവപ്പെടുന്നു. ഒടുവില്‍ കുടുംബത്തിനും സമൂഹത്തിനും അവര്‍ക്കു തന്നെയും ഭാരമാവുന്നു. കുററകൃത്യങ്ങള്‍ വര്‍ദ്ധിക്കാനും മദ്യപാനം ഇടവരുത്തുന്നു. മദിരാക്ഷികളുമൊത്തുള്ള സല്ലാപത്തിന്‍റെയും അവസ്ഥ മറെറാന്നല്ല. പ്രായമാകുന്തോറും ലൈംഗികാസക്തിയും ശേഷിയും കുറയും. അപ്പോള്‍ കടുത്ത നിരാശയും ഇച്ഛാഭംഗവും അനുഭവപ്പെടും. അഴിഞ്ഞാടി ജീവിക്കുന്ന വ്യക്തികള്‍ക്ക് കുറച്ചുകഴിയുമ്പോള്‍ ലൈംഗിക ഉത്തേജനം ലഭിക്കാതാകും. നഗ്നത സദാ കാണുന്നവരുടെ മനസ്സില്‍ നഗ്ന ദൃശ്യങ്ങള്‍ക്ക് ഉത്തേജനം സൃഷ്ടിക്കാനാകാതെ വരും. കണ്ട സ്ത്രീകളുടെ കൂടെയൊക്കെ പോകുന്നവര്‍ക്ക് സ്വന്തം ഭാര്യയെ കാണുമ്പോള്‍ ലൈംഗികാസക്തി തോന്നുന്നില്ല. അതുകൊണ്ട് തന്നെ ലൈംഗികാസ്വാദ്യതയും കുറയുന്നു. നേരെ മറിച്ച് കണ്ണുകളെ സൂക്ഷിക്കുന്ന മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അവന്‍റെ ഇണയെ കാണുമ്പോള്‍, ഇണയുമായി ഒന്നിച്ചാകുമ്പോള്‍ ലൈംഗികാസക്തി ഉളവാകുന്നു. ലൈംഗികത കൂടുതലായി ആസ്വദിക്കാന്‍ കഴിയുന്നത് ദൃഷ്ടികള്‍ താഴ്ത്തുകയും പാതിവ്രത്യം സൂക്ഷിക്കുകയും ചെയ്യുന്ന മുസ്‌ലിം സ്ത്രീപുരുഷന്മാര്‍ക്കാണ് എന്നു കാണാം.
                              ആര് അല്ലാഹുവിനെ ആരാധ്യനായും മുഹമ്മദ് നബിയെ ദൈവദൂതനായും ഇസ്‌ലാമിനെ (ജീവിതവ്യവസ്ഥയായും) തൃപ്തിപ്പെട്ടുവോ അവന്‍ ഈമാനിന്‍റെ രുചി ആസ്വദിച്ചുവെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്. അതെ, ഈമാനിനു രുചിയുണ്ട്. സത്യവിശ്വാസം കൈക്കൊള്ളാത്തവര്‍ക്ക് അല്ലാഹുവിനെ പൂര്‍ണ്ണ ആരാധ്യനായി തൃപ്തിപ്പെടാത്തവര്‍ക്ക്, മുഹമ്മദ് നബിയെ മാതൃകയാക്കാത്തവര്‍ക്ക് ഈമാനിന്‍റെ രുചി ആസ്വദിക്കാനാവില്ല. ജീവിതത്തിലെ ആ ആത്മീയാ നുഭൂതി ആസ്വദിക്കാനവസരം ലഭിക്കാത്ത നിര്‍ഭാഗ്യവാന്മാര്‍ ജീവിത സുഖത്തിന്‍റെ ഒരു വലിയ ഭാഗം നഷ്ടപ്പെടുത്തുന്നവരാണ്. 
  
                  മതനിഷേധികള്‍ ഒരുപക്ഷേ, സത്യവിശ്വാസത്തിന് ആസ്വാദ്യതയില്ല, രുചിയില്ല എന്നു പറഞ്ഞേക്കാം. കാരണം അവരത് അനുഭവിച്ചിട്ടില്ല. ആത്മാവിന് രോഗം ബാധിച്ചവര്‍ക്ക് സത്യവിശ്വാസത്തിന്‍റെ രുചി ആസ്വദിക്കാനാവില്ല. അതുകൊണ്ട്  അങ്ങനെയൊരു ആസ്വാദനം ഇല്ലെന്നുവരില്ല. 

                             മുസ്‌ലിമിന് സുഖമായി ഉറങ്ങാന്‍ കഴിയും. അവന് ആരെയും ഒന്നിനെയും ഭയപ്പെടാനില്ല. ഖുല്‍ അഊദുബിറബ്ബില്‍ ഫലഖ്, മിന്‍ ശര്‍റി മാ ഖലഖ് (പ്രഭാതത്തിന്‍റെ നാഥനില്‍ ഞാന്‍ അഭയം തേടുന്നു. അവന്‍ (ദൈവം) സൃഷ്ടിച്ച എല്ലാററിന്‍റെയും ഉപദ്രവത്തില്‍ നിന്നും) എന്നു പ്രഖ്യാപിക്കാനാണ് വിശ്വാസി ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നത്. ദൈവം സൃഷ്ടിക്കാത്ത ഒന്നും ഈ ലോകത്തില്ല. സാമ്പത്തിക നഷ്ടം അവന്‍ ഭയപ്പെടുന്നില്ല. ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ തന്നെ അതു ബാധിക്കുമെന്ന് അവന്‍ ഭയപ്പെടുന്നുമില്ല. അല്ലാഹുവാണ് എല്ലാം നല്കുന്നവന്‍ എന്നാണവന്‍റെ വിശ്വാസം. ലോകത്തുള്ളവരെല്ലാം വിചാരിച്ചാലും അല്ലാഹു ഉദ്ദേശിച്ചില്ലെങ്കില്‍ ഒരാള്‍ക്കും ഒരു ഉപദ്രവമോ ഉപകാരമോ ചെയ്യാന്‍ കഴിയില്ല എന്നവന്‍ ഉറച്ചു വിശ്വസിക്കുന്നു. നന്മയും തിന്‍മയും അല്ലാഹുവില്‍ നിന്നു മാത്രമാണെന്ന് വിശ്വസിക്കുന്ന ഒരാള്‍ക്ക് ഭരണകൂടത്തെയോ സാമ്പത്തിക നഷ്ടത്തെയോ അസൂയക്കാരെയോ ശകുനത്തെയോ ഒന്നും ഭയപ്പെടാനില്ല. മുസ്‌ലിമല്ലാത്ത ഒരാള്‍ക്ക് എല്ലാററിനെയും ഭയമായിരിക്കും. ഭയത്തിന്‍റെ അന്തരീക്ഷത്തിലാണവര്‍ എപ്പോഴും. അത്തരം എല്ലാ ഭയങ്ങളില്‍ നിന്നും ഇസ്‌ലാം മനുഷ്യനെ മോചിപ്പിക്കുന്നു. നിര്‍ഭയനായി ജീവിക്കുന്ന ഒരാള്‍ക്കല്ലേ യഥാര്‍ത്ഥ ജീവിതാസ്വാദനമുള്ളൂ. മററുള്ളവര്‍ ജീവിയ്ക്കുകയല്ല മരിക്കുകയാണ് ചെയ്യുന്നത്. 

                               ഒരു എലിയെ റൂമിലിട്ടാല്‍ അതു നിരന്തരം ഓടിക്കൊണ്ടിരിക്കും. ഭൗതിക ജീവിതത്തിന് പ്രാധാന്യം കല്പിക്കുന്നവര്‍ ഒരുതരം എലിയോട്ടത്തിലാണ്. ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടിയുള്ള നെട്ടോട്ടത്തില്‍ അവര്‍ക്ക് ഒന്നിനും സമയം ലഭിക്കുകയില്ല. അവര്‍ യഥാര്‍ഥത്തില്‍ ജീവിക്കുന്നില്ല. അവര്‍ക്ക് ജീവിതം ആസ്വദിക്കാന്‍ കഴിയില്ല. അവര്‍ ജീവിച്ചിരിക്കുന്നുവെങ്കിലും ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടി മരിച്ചു പണിയെടുക്കുകയാണ്.  

                         മതം എന്നാല്‍ ഗുണകാംക്ഷയാണ് എന്നാണ് നബി (സ്വ) പഠിപ്പിച്ചത്. മററുള്ളവര്‍ നന്നായി കാണാനുള്ള മനസ്സ്. മററുള്ളവര്‍ക്ക് നന്മ ലഭിച്ചാല്‍ നമുക്ക് സന്തോഷിക്കാന്‍ കഴിയുമെങ്കില്‍ നമുക്കെപ്പോഴും സന്തോഷിക്കാന്‍ അവസരം ലഭിക്കും. നല്ല ഉദ്ദേശ്യത്തോടെ ഒരു മരം നട്ടിട്ട് അതിലുണ്ടാവുന്ന ഫലം കള്ളന്‍ കട്ടുകൊണ്ടുപോയാലും പക്ഷിമൃഗാദികള്‍ തിന്നുപോയാലും അതു നട്ടവനത് ധര്‍മ്മമാണെന്നാണല്ലോ നബി പഠിപ്പിച്ചത്. മററുള്ളവര്‍ക്ക് വേണ്ടി എന്തു ചെയ്താലും നന്മ ലഭിക്കുന്നുവെന്ന് വിശ്വാസമുള്ളയാള്‍ക്ക് അല്ലാഹുവിന്‍റെ സൃഷ്ടികളെ സേവിക്കാന്‍ താല്പര്യമുണ്ടാകും. അവന് എന്നും പ്രവര്‍ത്തിക്കാനുണ്ടാകും. ജീവിതം വിരസമാവില്ല.  

                  ദൈവവുമായി ബന്ധം സ്ഥാപിക്കുന്നതോടെ മനുഷ്യന് സുരക്ഷിതത്വം അനുഭവപ്പെടും. പിന്നീടവന്‍ ഒരിക്കലും ഒററപ്പെടുന്നില്ല. ദൈവം തന്നെ സ്‌നേഹിക്കുന്നു എന്നവന്‍ തിരിച്ചറിയുമ്പോള്‍ ദൈവസാമീപ്യം അനുഭവിക്കുമ്പോള്‍ അവനു മാനസിക സന്തോഷം ഉണ്ടാകും. ഈ സന്തോഷം മുസ്‌ലിംകള്‍ക്ക് മാത്രം ലഭിച്ചാല്‍ പോര. എല്ലാവര്‍ക്കും ലഭിക്കണം. നബി(സ്വ) യെ ലോകങ്ങള്‍ക്കുള്ള അനുഗ്രഹം ആയാണല്ലോ അല്ലാഹു അയച്ചത്. ഇസ്‌ലാം എന്നു പറഞ്ഞാല്‍ ശാന്തിമാര്‍ഗ്ഗം എന്നാണല്ലോ അര്‍ഥം. എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നതാണ് ശാന്തി. ശാന്തി തേടുന്ന മനുഷ്യസഹോദരങ്ങള്‍ക്ക് ശാന്തിമാര്‍ഗ്ഗം അതുകണ്ടെത്തിയവര്‍ കാണിച്ചുകൊടുക്കേതുണ്ട്. ആ ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ നമുക്ക് പരിശ്രമിക്കാം. ഭൗതികതയുടെയും ആത്മീയതയുടേയും സമന്വയം നബി (സ്വ) യാണ് മനുഷ്യന് മാതൃക. പ്രവാചകനില്‍ നിങ്ങള്‍ക്ക് ഉത്തമമായ മാതൃകയുണ്ട് എന്നാണ് അല്ലാഹു മനുഷ്യനെ ഖുര്‍ആനിലൂടെ അറിയിച്ചത്.

                        ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് ഈ ലോകത്തും പരലോകത്തും നന്മ തരണമേയെന്ന് പ്രാര്‍ഥിക്കാനാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ഇവിടെ ആദ്യം പറഞ്ഞത് ഈ ലോകത്ത് നന്മ നല്കാനാണ്. ഒരിക്കല്‍ മുഹമ്മദ് നബി (സ്വ) മരണാനന്തര ജീവിതത്തിലെ രക്ഷാശിക്ഷകളെപ്പററി ഒരു പ്രസംഗം ചെയ്തു. അതുകേട്ട ചില അനുയായികള്‍ക്ക് പരലോകവിജയം എങ്ങനെയും നേടിയെടുക്കണമെന്നും അതിന്നു ജീവിതം കുറേക്കൂടി മെച്ചപ്പെടുത്തണമെന്നും തോന്നി. അവരിലൊരാള്‍ പറഞ്ഞു: ‘ഞാനിനി എല്ലാ ദിവസവും രാത്രി മുഴുവന്‍ നിസ്‌കരിക്കും’. മറെറാരാള്‍ പറഞ്ഞു: ‘ഞാനിനി എന്നും വ്രതം അനുഷ്ഠിക്കും’. മറെറാരാള്‍ പറഞ്ഞു: ഭാര്യയുമായി ഞാന്‍ വിട്ടുനില്‍ക്കും. ലൈംഗികസുഖം അനുഭവിക്കുകയില്ല. അവര്‍ ആ തീരുമാനത്തെക്കുറിച്ച് അറിയിക്കാന്‍ നബി (സ്വ) യുടെ വീട്ടില്‍ പോയി. അപ്പോള്‍ നബി അവിടെ ഉണ്ടായിരുന്നില്ല. അവര്‍ നബി (സ്വ) യുടെ ഭാര്യ ആയിശയോട് വിവരം പറഞ്ഞു. നബി (സ്വ) വന്നപ്പോള്‍ ആയിശ അവര്‍ വന്ന വിവരം നബിയെ അറിയിച്ചു. നബി അവരെ വിളിച്ചുവരുത്തി പറഞ്ഞു.  "ഞാന്‍ കുറച്ചു ഉറങ്ങി എഴുന്നേററു നിസ്‌കരിക്കും. ഞാന്‍ ചില ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കും. ചില ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കില്ല. ഞാന്‍ ഭാര്യയുമൊത്ത് ജീവിക്കുന്നു. ഇതാണ് എന്‍റെ മാര്‍ഗ്ഗം. ഇതല്ലാത്ത മറെറാരു ജീവിതശൈലിയാണ് നിങ്ങള്‍ സ്വീകരിക്കുന്നതെങ്കില്‍ നിങ്ങള്‍ എന്‍റെ അനുയായികളില്‍ പെട്ടവരല്ല”. ഈ ലോകത്ത് അല്ലാഹു മനുഷ്യന് നല്‍കിയ ജീവിത സുഖസൗകര്യങ്ങള്‍ നിഷേധിച്ചുകൊണ്ടുള്ള ഒരു ജീവിതവീക്ഷണം നബി (സ്വ) പഠിപ്പിച്ചിട്ടില്ല. "അല്ലാഹുവിന്റെ അടിമകള്‍ക്ക് അല്ലാഹു നല്‍കിയ സുഖസൗകര്യങ്ങള്‍ ആരാണ് അവര്‍ക്ക് നിഷേധിക്കുന്നത്” എന്നാണ് ഖുര്‍ആനിന്‍റെ ചോദ്യം. 

                നബി (സ്വ) പറഞ്ഞു: "ഈലോകം മുഴുവന്‍ ആസ്വാദിക്കാനുള്ളതാണ്. ഇഹത്തിലെ ഏററവും നല്ല അനുഭവം നല്ല സ്ത്രീയത്രെ” (മുസ്‌ലീം) . നബി(സ്വ) ജീവിതാസ്വാദനത്തോട് നിഷേധാത്മക സമീപനം കൈക്കൊണ്ടിട്ടില്ല. ആയിശ (റ) പറയുന്നു: "ഞാനും കുറെ പെണ്‍കുട്ടികളും കൂടി നബി (സ്വ) യുടെ സാന്നിധ്യത്തില്‍ കളിക്കാറുണ്ടായിരുന്നു. എനിയ്ക്കു ചില കളിത്തോഴിമാര്‍ ഉണ്ടായിരുന്നു. നബി (സ്വ) കടന്നുവരുമ്പോള്‍ അവര്‍ എഴുന്നേററുപോയാല്‍ അവിടുന്ന് അവരെ എന്റടുത്തേക്കുതന്നെ തിരികെ വരുത്തുകയും അങ്ങനെ ഞങ്ങള്‍ കളി തുടരുകയും ചെയ്യും” (ബുഖാരി, മുസ്‌ലിം) . ആയിശയെ നബി വളരെ ചെറുപ്രായത്തിലാണല്ലോ വിവാഹം കഴിച്ചത്. അവരുടെ കളിപ്രായം മനസ്സിലാക്കിയാണ് നബി (സ്വ) പെരുമാറിയത്. ആയിശ (റ) പറയുന്നു: ”അല്ലാഹുവാണെ ഞാന്‍ അനുഭവിച്ച ഒരു കാര്യമാണ് പറയുന്നത്. അബ്‌സീനിയക്കാര്‍ പള്ളിയില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ നബി (സ്വ) എന്റെ മുറിയുടെ വാതില്‍ക്കല്‍ നിന്ന് അവിടുത്തെ തട്ടംകൊണ്ട് എനിക്കു മറയിട്ടുതരികയുായി. അവിടുത്തെ ചുമലിനും ചെവിയ്ക്കുമിടയിലൂടെയാണ് ഞാന്‍ അവരുടെ കളി കുകൊണ്ടിരുന്നത്. എനിയ്ക്ക് കളിക് മതിയാവുമ്പോള്‍ ഞാന്‍ കാണല്‍ നിര്‍ത്തിക്കൊള്ളട്ടെ എന്ന ഭാവത്തില്‍ അവിടുന്ന് എനിയ്ക്കുവേണ്ടി അങ്ങനെ നിന്നുതന്നു. അതുകൊണ്ട് വിനോദത്തില്‍ താല്‍പര്യമുള്ള ചെറുപ്പക്കാരി പെണ്‍കുട്ടികളുടെ മനഃസ്ഥിതി നിങ്ങള്‍ കണക്കിലെടുക്കുക” (ബുഖാരി, മുസ്‌ലീം) . ആയിശ (റ) പറയുന്നു: ”ഒരിക്കല്‍ ഞാനും നബി (സ്വ) യും ഒരു യാത്രക്കിടയില്‍ ഓട്ടമത്സരം നടത്തി. ഞാന്‍ ഓടി നബി (സ്വ) യെ തോല്‍പിച്ചു. എന്നാല്‍ എനിയ്ക്കു തടികൂടിയപ്പോള്‍ മറെറാരിക്കല്‍ ഞാനും നബിയും മത്സരിച്ചോടിയതില്‍ നബി (സ്വ) എന്നെ തോല്‍പിക്കുകയാണുായത്. അവിടുന്ന് പറഞ്ഞു. ഇത് അന്ന് എന്നെ തോല്‍പിച്ചതിനു പകരമാണ്” (അബുദാവൂദ്) . നബി (സ്വ) തമാശ പറയുകയും കൂട്ടുകാരോടൊപ്പം ചിരിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഒരിക്കല്‍ നബിയും കൂട്ടുകാരും ഈത്തപ്പഴം തിന്നുകൊണ്ടിരുന്നപ്പോള്‍ അലി (റ) ഈത്തപ്പഴം തിന്ന കുരു നബിയുടെ കുരുക്കളോടൊപ്പം ഇട്ടുകൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞ് അലി (റ) പറഞ്ഞു. ‘നബി എത്രമാത്രം ഈത്തപ്പഴമാണ് തിന്നുന്നത്. കുരുക്കളുടെ കൂട്ടം കണ്ടില്ലേ’ ? ഉടനെ നബി പ്രതികരിച്ചു. ‘അലി കുരുവും കൂടിയാണ് തിന്നുന്നതല്ലേ. നിങ്ങളുടെ മുന്നില്‍ കുരു കാണുന്നില്ലല്ലോ’. ഒരിക്കല്‍ നബി (സ്വ) യോട് ഒരു വൃദ്ധ ചോദിച്ചു: ‘നബിയേ, ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോകുമോ ? നബി പറഞ്ഞു: വൃദ്ധകളൊന്നും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കില്ല. ഇതുകേട്ട് വൃദ്ധ നിലവിളിക്കാന്‍ തുടങ്ങി. ഉടനെ നബി പറഞ്ഞു: നല്ല സുന്ദരിയായ യുവതികളായിട്ടായിരിക്കും അവര്‍ സ്വര്‍ഗ്ഗത്തില്‍ പോകുക. അപ്പോള്‍ വൃദ്ധ പുഞ്ചിരിച്ചു. പുഞ്ചിരി ധര്‍മ്മമാണെന്ന് നബി ഉപദേശിച്ചു. പരസ്പരം സല്‍ക്കരിക്കാന്‍ നബി (സ്വ) പ്രോത്സാഹിപ്പിച്ചു. സന്തോഷപ്രദമായ, ആസ്വാദ്യകരമായ ഒരു ജീവിതാന്തരീക്ഷം സൃഷ് ടിക്കാന്‍ സഹായകമായ കാര്യങ്ങളാണല്ലോ ഇവയെല്ലാം.


 ( കടപ്പാട് : muslimpath.com )